പോക്സോ കേസിൽ യുവാവിന് 45 വർഷം തടവും 4.40 ലക്ഷം രൂപ പിഴയും
Saturday, May 18, 2024 3:56 AM IST
അടൂർ: പതിനഞ്ച് വയസുകാരിയെ പീഡനത്തിനു വിധേയനാക്കിയ യുവാവിന് 45 വർഷം കഠിന തടവും 4,40,000 രൂപ പിഴയും. അടൂർ പെരിങ്ങനാട് വില്ലേജിൽ കരുവാറ്റ അമ്പനാട്ട് വീട്ടിൽ സുജിത്തിനെ(ഉണ്ണി-23)യാണ് അടൂർ അതിവേഗത കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.

2022 ഏപ്രിൽ രണ്ടിന് അതിജീവിതയും മറ്റും താമസിച്ചിരുന്ന വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ സുജിത് അതിക്രമിച്ചു കയറി അതിജീവതയെ ബലാത്കാരമായി ലൈംഗിക അതിക്രമത്തിനു വിധേയമാക്കി.

അടൂർ പോലീസ് എഫ്ഐആറെടുത്ത് സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് ഹാജരാക്കി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെയും 27 രേഖകളും ഹാജരാക്കി.

അപൂർവം കേസുകളിലെ നടപടിക്രമം പോലെ പ്രതിഭാഗം പ്രത്യേക അപേഷപ്രകാരം പ്രതി ഉൾപ്പെടെ നാല് സാക്ഷികളെയും ഒന്പത് രേഖകളും ഹാജരാക്കി. സാക്ഷിമൊഴികളും രേഖകളും പരിശോധിച്ച കോടതി പ്രതി പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കുറ്റക്കാരാനാണെന്നു കണ്ടെത്തിയാണ് ശിക്ഷിച്ചത്.

പ്രതി ഏറ്റവും കൂടിയ കാലയളവായ 20 വർഷം ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക അടയ്ക്കുന്ന പക്ഷം അതിജീവതയ്ക്കു നൽകണം. അല്ലാത്തപക്ഷം രണ്ടരവർഷംകൂടി അധിക തടവ് അനുഭവിക്കാനും വിധിന്യായത്തിൽ പ്രത്യകം പരമാർശിക്കുന്നു.

പ്രോസിക്യുഷനുവേണ്ടി പബ്ലിക് പോസിക്യൂട്ടർ സ്മിതാ പി. ജോൺ ഹാജരായി.