തോപ്പുംപടി കൊലപാതകം: പ്രതി പിടിയിൽ
Friday, May 17, 2024 4:24 AM IST
മട്ടാഞ്ചേരി: തോപ്പുംപടി മൂലങ്കുഴിയിൽ കടയിൽ കയറി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടംവേലി അത്തിപൊഴിയിൽ പുത്തൻപാടത്ത് അലൻ ജോസി(24)നെയാണ് മട്ടാഞ്ചേരി അസി. കമ്മീഷണർ കെ.ആർ. മനോജ്, തോപ്പുംപടി സിഐ എ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ അത്തിപൊഴി ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

മൂലങ്കുഴി കരുവേലിപ്പറമ്പിൽ സ്റ്റാൻലിയുടെ മകൻ ബിനോയ് സ്റ്റാൻലി(46)യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് ഏഴേമുക്കാലോടെ സൗദി സെന്‍റ് ആന്‍റണിസ് സ്കൂളിനു സമീപത്തെ കടയിൽ എത്തിയ പ്രതി ഇവിടുത്തെ ജീവനക്കാരനായ ബിനോയിയെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കടയിൽ മറ്റാരുമില്ലാത്ത സമയത്താണ് പ്രതി എത്തിയത്. പുറത്ത് നല്ല മഴയായതിനാൽ സംഭവം ആരും അറിഞ്ഞില്ല. കടയുടെ പുറത്തേക്ക് രക്തം ഒഴുകിവന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉടൻ ബിനോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞത്. തോപ്പുംപടി എസ്ഐ അനുരാജ്, മട്ടാഞ്ചേരി എസിപി സ്ക്വാഡ് അംഗങ്ങളായ എസ്ഐ എം.പി. മധുസൂദനൻ, സിപിഒമാരായ അനീഷ്, എഡ്വിൻ റോസ്, ഉമേഷ്, ബേബി ലാൽ, ജോൺ, സജി, വിനോദ്, ബിബിൻ മോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.