കുട്ടനെല്ലൂർ സഹകരണബാങ്ക്: നടപടി ആരംഭിച്ച് പോലീസ്: പരാതിക്കാരന്‍റെ മൊഴിയെടുത്തു
Thursday, May 16, 2024 1:04 AM IST
തൃശൂർ: ക്രമക്കേടുകൾക്കെതിരേ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൽ(ഇഡി) പരാതി നൽകിയതിനു പിന്നാലെ കുട്ടനെല്ലൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ നടപടിയാരംഭിച്ച് പോലീസ്. പരാതിക്കാരനും ബാങ്ക് ജീവനക്കാരനുമായ എസ്.കെ. ഗോപാലകൃഷ്ണന്‍റെ മൊഴിയെടുത്തു. ആദ്യഘട്ടത്തിൽ കേസെടുക്കാൻ വിസമ്മതിച്ച പോലീസ്, കോടതി ഇടപെട്ടതോടെയാണ് എഫ്ഐആർ ഇടാൻ തയാറായത്. ഇതിനുപിന്നാലെയാണ് ഇഡിക്കും പരാതി നൽകിയത്. സിപിഎമ്മിലെ മുതിർന്ന നേതാവിന്‍റെയും കുട്ടനെല്ലൂരിലെ പാർട്ടി നേതാവിന്‍റെയും ഇടപെടലാണു പോലീസ് നടപടി വൈകിച്ചതെന്നാണ് ആരോപണം.

32.92 കോടിയുടെ ക്രമക്കേടുണ്ടെന്നാണു സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ. ഇതിൽ സിപിഎം ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തിലെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഇടത് അനുകൂല കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനിലുള്ള 11 പേർ പാർട്ടി വിടുമെന്ന് അറിയിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയവർക്കെതിരേ നടപടിയാവശ്യപ്പെട്ടു പോലീസിൽ പരാതി നൽകിയയാളടക്കം 13 പേർ ആദ്യഘട്ടത്തിൽ സംഘടനയിൽനിന്നു രാജിവച്ചെങ്കിലും പാർട്ടി ഇടപെട്ടതോടെ 11 പേർ പിൻവലിച്ചിരുന്നു. പാർട്ടി നടപടി വൈകുന്നതും ബാങ്കിലെ ശന്പളമടക്കം മുടങ്ങുന്ന സാഹചര്യത്തിലുമാണ് ഇപ്പോൾ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്.

ക്രമക്കേടുകൾക്കെതിരേ ഒല്ലൂർ ഏരിയാ കമ്മിറ്റിക്കാണ് ആദ്യം പരാതി നൽകിയത്. ഇതു ജില്ലാ കമ്മിറ്റിക്കു കൈമാറി. ഇപ്പോഴത്തെ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ, ഇരിങ്ങാലക്കുടയിൽനിന്നുള്ള പി.കെ. ചന്ദ്രശേഖരൻ എന്നിവർ ജില്ലാ കമ്മിറ്റിക്കുവേണ്ടി അന്വേഷണം നടത്തിയെങ്കിലും ഈ മേഖലയിലെ രണ്ട് ഉന്നതർക്കെതിരേ നടപടിയെടുത്തിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടപടിയെടുക്കുമെന്നായിരുന്നു ഏറ്റവുമൊടുവിൽ ൽകിയ ഉറപ്പെങ്കിലും അതും പാഴായി. നേതാക്കളെ സംരക്ഷിച്ചു ജീവനക്കാരിലേക്കു ക്രമക്കേടുകളുടെ ഉത്തരവാദിത്വം എത്തിക്കാനാണു നീക്കമെന്നാണ് ആരോപണം. പാർട്ടി ചുമതലയിൽ മൂന്നു ടേം പൂർത്തിയാക്കിയ നേതാവ് യുകെയിലേക്കു പോകാൻ ഒരുങ്ങുകയാണെന്നും ഇതിന് അവസരമൊരുക്കാനാണു നടപടി വൈകിക്കുന്നതെന്നുമാണ് ആരോപണം.

തട്ടിപ്പിലൂടെ വായ്പാ തുകയും പലിശയും അടക്കം 27.32 കോടിയോളം ബാങ്കിനു നഷ്ടമുണ്ടായെന്നാണ് പോലീസിന്‍റെ എഫ്ഐആറിൽ പറയുന്നത്. റിക്സണ്‍ പ്രിൻസ്, കെ.ആർ. രാമദാസ്, അന്പിളി സതീശൻ, ജിന്‍റോ ആന്‍റണി, ഷീജ ഡെയ്സണ്‍, ജോണ്‍ വാഴപ്പിള്ളി, കെ.ആർ. സെബി, സി.ആർ. ജയിംസ്, ആശ മനോഹരൻ, ശോഭന ഗോപി എന്നിവരെയാണ് ഒല്ലൂർ പോലീസ് പ്രതിചേർത്തിട്ടുള്ളത്.

സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് വന്നതിനുപിന്നാലെ ഭരണസമിതി പിരിച്ചുവിട്ടെങ്കിലും കോടതി ഉത്തരവിനെതുടർന്നു വീണ്ടും ഭരണത്തിലെത്തി. തുടർന്നുനടന്ന തെരഞ്ഞെടുപ്പിലും സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അധികാരത്തിലെത്തിയത്.

ബാങ്കിലെ ശന്പളവും മുടങ്ങി;
ഏപ്രിലിൽ ലഭിച്ചതു പാതിമാത്രം

തൃശൂർ: കോടതി ഉത്തരവിനെത്തുടർന്നു കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ ഭരണസമിതി അധികാരമേറ്റതുമുതൽ ബാങ്കിലെയും സൂപ്പർമാർക്കറ്റ് അടക്കമുള്ള അനുബന്ധസ്ഥലങ്ങളിലെയും ശന്പളവും മുടങ്ങി. 2023 ഒക്ടോബർ 19നാണ് ഭരണമേറ്റത്.

ക്ലാസ് വണ്‍ സ്പെഷൽ ഗ്രേഡ് ബാങ്കായിട്ടും തുടർന്നുള്ള മാസങ്ങളിലെല്ലാം പരമാവധി അയ്യായിരം രൂപവരെയാണു ലഭിച്ചതെന്നു ജീവനക്കാരിൽ ചിലർ പറഞ്ഞു. കഴിഞ്ഞ മാസം 30ന് പകുതി ശന്പളമാണു ലഭിച്ചത്. അതുതന്നെ എല്ലാ ജീവനക്കാർക്കും ലഭിച്ചിട്ടില്ല. വൈകുന്നേരങ്ങളിൽ പെയിന്‍റിംഗും ഓട്ടോ ഓടിക്കലുമടക്കം മറ്റു പണികൾ ചെയ്താണ് ഇവർ കുടുംബം പോറ്റുന്നത്.
ബാങ്ക് അഡ്മിന്ട്രേറ്റീവ് ഭരണത്തിലേക്കു മാറിയപ്പോൾ വായ്പകൾ തിരിച്ചുപിടിച്ചും നിക്ഷേപകരുടെ ആശങ്കകൾ പരിഹരിച്ചും മികച്ച നിലയിലേക്ക് എത്തിയിരുന്നു. സിപിഎം ഭരണസമിതി വീണ്ടും ഭരണത്തിലെത്തിയതോടെ നിക്ഷേപകർ ആശങ്കയിലായി. നിക്ഷേപം പിൻവലിക്കാൻ എത്തുന്പോൾ ചെറിയ തുകകൾ നൽകി മടക്കി അയയ്ക്കുകയാണെന്നും ആരോപണമുണ്ട്.