അഞ്ചലില്‍ ജീവനക്കാരിയെ കബളിപ്പിച്ച്‌ പണം തട്ടി
Wednesday, May 8, 2024 6:42 AM IST
അഞ്ചല്‍: ഉടമ പറഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിച്ചു ജീവനക്കാരിയില്‍ നിന്നും പണം കബളിപ്പിച്ചയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. അഞ്ചലിലെ ഒരു ഫാന്‍സി കടയിലാണ് ഉടമ പറഞ്ഞതിന്‍പ്രകാരമാണ് താന്‍ എത്തിയതെന്ന് പറഞ്ഞെത്തിയയാള്‍ 8500 രൂപ തട്ടിയത്.

സംശയം തോന്നിയ ജീവനക്കാരി കടയുടമയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പണം തട്ടിയയാള്‍ കടന്നുവരുന്നതും പണം വാങ്ങി തിരികെ ഓടിപോകുന്നതും ഉള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചതില്‍നിന്നും കുപ്രസിദ്ധ തട്ടിപ്പ് വീരനും മോഷ്ടാവുമായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ്‌ ജോര്‍ജാണെന്ന നിഗമനത്തിലാണ് അഞ്ചല്‍ പോലീസ്.

സ്ത്രീകള്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ നേരത്തെ നോക്കിവച്ചശേഷം ഇവിടെയെത്തി ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.