സോമസാഗരത്തിന്‍റെ കുടുംബത്തിന് നിക്ഷേപ തുക കൈമാറി
Wednesday, May 8, 2024 6:42 AM IST
വെള്ളറട: നെയ്യാറ്റിന്‍കരയില്‍ നിക്ഷേപതുക കിട്ടാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത സോമസാഗരത്തിന്‍റെ കുടുംബത്തിന് നിക്ഷേപ തുക കൈമാറി. പെരുമ്പഴതൂര്‍ സഹകരണ ബാങ്കാണ് അഞ്ചു ലക്ഷം രൂപ തിരികെ നല്‍കിയത്. നിക്ഷേപ തുക ലഭിക്കാത്തതിനാല്‍ സോമസാഗരം ഏപ്രില്‍ 19നാണ് ആത്മഹത്യ ചെയ്തത്.

ചികിത്സയ്ക്കിടെ പലതവണ ബാങ്കില്‍ പണത്തിനായി സമീപിച്ചെങ്കിലും അവിടെനിന്നു ഭീഷണിയായിരു ന്നുവെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മതിയായ ഈടില്ലാതെ വന്‍ തുക വായ്പ നല്‍കി തുടങ്ങിയതോടെയാണ് ബാങ്കിന്‍റെ തകര്‍ച്ച തുടങ്ങിയതെന്നാണ് ആക്ഷേപം.

കല്യാണമണ്ഡപം പണിതും സഹകരണ സ്റ്റോര്‍ തുടങ്ങിയും വരുമാന വര്‍ധനയ്ക്ക് തേടിയ വഴികളും തിരിച്ചടിയായി. കൃത്യമായ ഓഡിറ്റിംഗ് ഇല്ലാതെയാണ് കാര്യങ്ങളെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അനധികൃത വായ്പകള്‍ തിരിച്ചു പിടിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. കോണ്‍ഗ്രസ് ഭരണസമിതിയാണ് ബാങ്ക് ഭരണം കൈയാളുന്നത്.