അങ്കണവാടി മാറ്റുന്നതിൽ പ്രിതിഷേധം
Saturday, May 11, 2024 5:32 AM IST
നെടുമങ്ങാട് : കരകുളം പഞ്ചായത്തിലെ 14-ാം വാർഡിലെ അങ്കണവാടി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നതിൽ പ്രതിഷേധം. കെട്ടിടത്തിലെ മുറിയിൽ യാതൊരു വിധ സൗകര്യങ്ങളും ഇല്ലെന്ന് നാട്ടുകാർ പറയുന്നു.

ഫാൻ, ശുചിമുറി എന്നിവ ഇവിടെ ഇല്ല. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യം ഇല്ലാത്ത ഇവിടെ അങ്കണവാടി ആരംഭിക്കാൻ പോകുന്നത് കുട്ടികളോട്‌ കാണിക്കുന്ന അനീതിയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് എൻ.വിജയരാജ് പറഞ്ഞു. പ്രശ്നത്തിനു ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രിതിഷേധം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.