നിലമ്പൂരിലെ റെയില്‍വേ അടിപ്പാത നിര്‍മാണം: വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്ന്
Wednesday, May 1, 2024 8:13 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേയുടെ അടിപ്പാത നിര്‍മാണത്തിനായി റെയില്‍വേ സ്റ്റേഷന് മുന്നിലെ റോഡ് അടച്ചതിനാല്‍ ബദല്‍ സംവിധാനമായ ലിങ്ക് റോഡുകളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും വാഹനങ്ങള്‍ തിരിച്ച് വിടുന്നതിനു അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ നിലമ്പൂര്‍ താലൂക്ക് കമ്മിറ്റി അധികൃതരോട് അഭ്യര്‍ഥിച്ചു.

റോഡ് തിരിച്ച് വിടുന്ന ഭാഗത്ത് താത്കാലിക ജീവനക്കാരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍, നിലമ്പൂര്‍ ജോയിന്‍റ് ആര്‍ടിഒ, നിലമ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.റെയില്‍വേ ഗേറ്റിനടുത്തും സമീപ പ്രദേശങ്ങളായ സ്ഥലങ്ങളിലേക്കുമാണ് ബസുകളില്‍ യാത്രക്കാര്‍ അധികവും യാത്ര ചെയ്യുന്നത്. ഇതിനു വേണ്ടി ലിങ്ക് റോഡുകള്‍ ഉപയോഗിക്കാമെന്നിരിക്കെ ഒരു വാഹനത്തിന് പോകാന്‍ കഴിയുന്ന വീതി കുറഞ്ഞ റോഡില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ രണ്ടു ഭാഗത്തേക്കും നിയന്ത്രണമില്ലാതെ പോകുന്നതിനാല്‍ വാഹനങ്ങള്‍ കുരുക്കില്‍പ്പെടുന്നുവെന്നുംബസുകള്‍ സമയത്തിന് പോകാന്‍ കഴിയാതെ ട്രിപ്പുകള്‍ മുടക്കേണ്ടതായ സ്ഥിതിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഈ റൂട്ടില്‍ 40 ബസുകള്‍ നൂറിലധികം ട്രിപ്പുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും നിവേദനത്തില്‍ പറഞ്ഞു. പൂക്കോട്ടുംപാടത്ത് നിന്നു നിലമ്പൂര്‍ ഭാഗത്തേക്ക് വരുന്ന ബസുകളും മറ്റു വാഹനങ്ങളും കൂറ്റമ്പാറയില്‍ നിന്നു ഇടത്ത്ഭാഗം തിരിഞ്ഞു രാമംകുത്ത് വഴി റെയില്‍വേ ഭാഗത്ത് ഇറങ്ങി മുക്കട്ട ജംഗ്ഷനില്‍ വന്ന് നിലമ്പൂരിലേക്കും നിലമ്പൂരില്‍ നിന്നു പൂക്കോട്ടുംപാടം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ മുക്കട്ട ജംഗ്ഷനില്‍ നിന്നു കരുളായി റോഡിലൂടെ വല്ലപ്പുഴ പയ്യമ്പള്ളി റോഡ് വഴി ഡിപ്പോ ഭാഗം റോഡില്‍ ഇറങ്ങി പൂക്കോട്ടുംപാടം ഭാഗത്തേക്കും പോകുന്നതിന് ഈ രണ്ടു ഭാഗം റോഡുകള്‍ വണ്‍വേ ആക്കിയാല്‍ മാത്രമേ തടസമില്ലാതെ പോകാനും വരാനും സാധിക്കുകയുള്ളൂവെന്നും ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ നിലമ്പൂര്‍ താലൂക്ക് കമ്മിറ്റി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്‍റ് മുസ്തഫ കളത്തുംപടിക്കല്‍ അധ്യക്ഷത വഹിച്ചു.നിയാസ് ചാലിയാര്‍, ഷൗക്കത്തലി ഉള്ളാട്ട് പറമ്പന്‍, കെ.ടി. മെഹബൂബ്, ബാബു മമ്പാട്, അറക്കല്‍ ഷെമീര്‍ ബാബു, ജലീഷ് മോനുട്ടന്‍, പി.ടി. ഷിഹാസ് ബാബു എന്നിവര്‍ പ്രസംഗിച്ചു.