ഓപ്പറേഷൻ എലിഫന്‍റ്: അഞ്ച് ആനകളെ വനത്തിൽ എത്തിച്ചു
Thursday, May 9, 2024 7:10 AM IST
ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ എലിഫന്‍റ് ദൗത്യം നാലാം ഘട്ടം മൂന്നാമത്തെ ദിവസം അഞ്ച് കാട്ടാനകളെ കാട് കയറ്റി. ഫാം കൃഷിയിടത്തില അഞ്ച് കാട്ടാനകളെയാണ് കാട് കയറ്റിയത്.

ഇന്നലെ ബ്ലോക്ക് 12 ലെ ഹെലിപ്പാട് മേഖലയിൽ കണ്ടെത്തിയ ആനകളെഅഞ്ച് മണിക്കൂർ കൊണ്ട് അഞ്ച് കിലോമീറ്ററോളം ഓടിച്ചു കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേത്തിലേക്ക് കയറ്റി വിടുകയായിരുന്നു. തിരിച്ചു ഫാമിലേക്കു വരാതിരിക്കാൻ വൈദ്യുതി വേലി ചാർജും ചെയ്തു. ഇന്ന് ആറളം ഫാം കൃഷിയിടത്തിൽ ആന തുരത്തൽ തുടങ്ങും. വീടുകളും തകർക്കുന്ന രീതിയിലേക്കു കാട്ടാന ശല്യം രൂക്ഷമായതോടെയാണു സബ് കളക്ട‌ർ സന്ദീപ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്‌ഥ - ജനകീയ കമ്മിറ്റി യോഗം തീരുമാനം അനുസരിച്ചാണ് ആന തുരത്തൽ നാലാം ഘട്ടം തുടങ്ങിയത്.

ആദ്യ രണ്ട് ദിവസങ്ങളിൽ പുനരധിവാസ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കാട്ടാനകളെ കണ്ടെത്താനായില്ല. കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ആറളം ഫാം അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ ഡോ. കെ.പി. നിധീഷ് കുമാർ, വനം ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ, വളയംചാൽ വനം ഉദ്യോഗസ്‌ഥർ ഉൾപ്പെടെ 50 അംഗ സംഘം ആണു വിവിധ ടീമുകളായി ആന തുരത്തൽ യജ്‌ഞത്തിൽ പങ്കെടുക്കുന്നത്.