ഇടപ്പാറക്കൽ ജോസിന്‍റെ കുടുംബത്തിന് വീട് യാഥാർഥ്യമാകുന്നു
Saturday, May 11, 2024 1:29 AM IST
കരുവഞ്ചാൽ: കടക്കെണിയും കൃഷിനാശവും മൂലം ആത്മഹത്യ ചെയ്ത പാത്തൻപാറയിലെ ഇടപ്പാറക്കൽ ജോസിന്‍റെ കുടുംബത്തിനുവേണ്ടി കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്‍റെ കട്ടിളവയ്പ്പ് കർമം പാത്തൻപാറ ഇടവക വികാരി ഫാ. മാത്യു കുന്നേൽ നിർവഹിച്ചു. ചടങ്ങിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ.സി. വിജയൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ എ.ഡി. സാബൂസ്, എം.ഒ. ചന്ദ്രശേഖരൻ ജില്ലാ സെക്രട്ടറിമാരായ അലക്സാണ്ടർ കുഴിയാത്ത്, ബിജു സാമുവേൽ, ബിനു സാമുവേൽ, നടുവിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ വിലങ്ങോലിൽ, കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ടോമി കുമ്പിടിയാമാക്കൽ, പഞ്ചായത്തംഗങ്ങളായ പി.കെ. ബാലകൃഷ്ണൻ,പി.കെ. ബഷീറ, സോബി ജോബി, സാലി ജോയ് എന്നിവരും സജി ഓതറ, സാലു പള്ളിത്തറ, അജേഷ് പൂവനാട്ട്, ബെന്നി കൊന്നക്കാട്ട്, ബിജു തെക്കേടം, മാണി അരീക്കുഴി, ജോസിന്‍റെ കുടുംബാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവരും പങ്കെടുത്തു.