ഗ്രന്ഥശാലകളെ കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന്
Sunday, May 12, 2024 6:45 AM IST
പരപ്പ: ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സംസ്ഥാനസർക്കാർ നിയന്ത്രണത്തിലുള്ള ലൈബ്രറികളെ കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാരിന്‍റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം ആവശ്യപ്പെട്ടു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളാണ് കേരളത്തിലെ ഗ്രന്ഥശാലകൾക്ക് നേതൃത്വം നൽകുന്നത്. ലൈബ്രറികളെ കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ ഗ്രന്ഥശാലകളുടെ സ്വയംഭരണം ഇല്ലാതാവും. ഏതൊക്കെ പുസ്തകങ്ങൾ വായിക്കണമെന്ന കാര്യത്തിൽപോലും സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലുകൾ ഉണ്ടാകും.

ശാസ്ത്രബോധവും പുരോഗമന ചിന്തയും ലൈബ്രറികളിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മുന്നേറ്റത്തിലും നവോത്ഥാന ആശയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിലും സജീവമായ പങ്കാളിത്തമാണ് ലൈബ്രറികൾ നിർവഹിച്ചിട്ടുള്ളത്. ഗ്രന്ഥശാല പ്രസ്ഥാനത്തെ സംരക്ഷിക്കാൻ എല്ലാവരും രംഗത്തുവരണമെന്നും സംഗമം അഭ്യർത്ഥിച്ചു.

ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ പ്രസിഡന്‍റ് ജോസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് കെ.ശശിധരൻ, ജോയിന്‍റ് സെക്രട്ടറി പി.രാജൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ മുഴുവൻ വായനശാലകളിലും വായന ചാലഞ്ചിന് തുടക്കം കുറിച്ച ഈസ്റ്റ് എളേരി പഞ്ചായത്ത് നേതൃസമിതി കൺവീനർ പി.ഡി.വിനോദിനെ യോഗം അനുമോദിച്ചു. താലൂക്ക് സെക്രട്ടറി എ.ആർ.സോമൻ പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. എ.കെ.രാജേന്ദ്രൻ, കെ.സുധാകരൻ, പി.ഡി.വിനോദ്, എ.അപ്പുക്കുട്ടൻ, സി.ഭാസ്കരൻ, എ.ആർ.രാജു, എൻ.കെ.ഭാസ്കരൻ, കെ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.