വ്യക്തിശുചിത്വം പോലെ പ്രാധ്യാന്യമര്‍ഹിക്കുന്നതാണ് പരിസര ശുചിത്വവും: ജില്ലാ കളക്ടര്‍
Sunday, May 19, 2024 6:32 AM IST
കൊല്ലം :വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനമാണ് പരിസര ശുചിത്വവുമെന്ന് ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് .

മാലിന്യ മുക്തം നവകേരള മിഷന്‍റെ ഭാഗമായ മഴക്കാലപൂര്‍വ ശുചികരണത്തിന്‍റെ ഉദ്ഘാടനം കളക്ട്രേറ്റ് പരിസരത്തു നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൃത്തിയുള്ള പരിസരം ഓരോ പൗരന്‍റെ യും ജീവിതത്തിന് ആവശ്യമാണ്. വൃത്തിയോടെ അത് സൂക്ഷിക്കുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണ്.

മഴക്കാലം പനിക്കാലമാക്കാതെ ഇരിക്കുവാന്‍ പകര്‍ച്ചവ്യാധി സാധ്യതയെ ഇല്ലാതാക്കുന്നതിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും ഭാഗമാക്കണം .

വീടുകളിലും വിദ്യലയങ്ങളിലും ഓഫീസുകളിലും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു . എഡിഎം സി.എസ്.അനില്‍, എല്‍എസ്ജിഡി ജോയിന്‍റ് ഡയറക്ടര്‍ സാജു ,ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുളത്തൂപ്പുഴ :കിഴക്കൻ മേഖലയിൽ പല പ്രദേശങ്ങളിലും മഞ്ഞപ്പിത്തം ഡെങ്കിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുവാൻ വേണ്ടി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിന്‍റെഎല്ലാ വാർഡുകളിലും ശുചീകരണ യജ്ഞത്തിന് തുടക്കമായി .

ആരോഗ്യ സംരക്ഷണത്തിന് മാലിന്യ മുക്ത പരിസരം എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിച്ച ശുചീകരണ പരിപാടി യുടെ ഉദ്ഘാടനം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി .ലൈലബീവി ടൗൺ വാർഡിൽ നിർവഹിച്ചു. മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കുവാൻ മഴക്കാലപൂർവശുചീകരണ പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നും പകർച്ചവ്യാധി നിയന്ത്രണം,മാലിന്യമുക്തമായ നാട് എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പ്രസിഡന്‍റ്പറഞ്ഞു.

ശുചീകരണ പ്രവർത്തകർക്ക് ഗ്ലൗസ്, മാസ്ക്, മറ്റു ശുചീകരണ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു .ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, നദീറ സൈഫുദ്ദീൻ, പി അനിൽകുമാർ, സാബു എബ്രഹാം, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ആശാവർക്കർമാർ,കുടുംബശ്രീ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

കുണ്ടറ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരയം പഞ്ചായത്തിലെ കുതിര മുനമ്പു മുതൽ ഫാത്തിമ ജംഗ്ഷൻ വരെയുള്ള പതിനാലു വാർഡുകളിലും ശുചീകരണ യജ്ഞം നടത്തുവാൻ പേരയം പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഇന്നും തുടരും.ഇതിനു മുന്നോടിയായി വാർഡു തല ശുചീകരണ സമിതി യോഗങ്ങൾ ചേർന്ന് പദ്ധതി പ്രവർത്തനങ്ങൾ രൂപീകരിക്കും.

ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി മൈക്ക് അനൗൺസ്മെന്‍റ് നോട്ടീസ് പ്രചരണം എന്നിവ നടത്തും. പൊതുസ്ഥലങ്ങളും മാലിന്യ കേന്ദ്രങ്ങളും ശുചീകരിക്കും. സന്നദ്ധ പ്രവർത്തക സ്ക്വാഡുകൾ ഗൃഹസന്ദർശനം നടത്തി ബോധവൽക്കരണം നടത്തും. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധ മരുന്ന് വിതരണം ഊർജ്ജിതമാക്കും.

കൊതുക് നശീകരണം, ഉറവിട മാലിന്യ സംസ്കരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റെയ്ച്ചൽ ജോൺസൺ, സെക്രട്ടറി ജി. ജ്യോതിഷ് കുമാർ , മെഡിക്കൽ ഓഫീസർ ഡോ.ഷീജ ഫിലിപ്പ്, ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ, ആശ വർക്കർമാർ , അങ്കണവാടി പ്രവർത്തകർ , ഹരിത കർമ്മസേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കൊട്ടിയം:പകർച്ചവ്യാധികൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ ശുചീകരണ യജ്ഞം നടന്നു. ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപകമാകുന്നത് തടയുക എന്നുള്ള ലക്ഷ്യം മുൻനിർത്തിയാണ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാന്‍റിംഗ്കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. ആശാവർക്കർ ഗിരിജ, സി ഡിഎസ് മെമ്പർ കലജദേവി, തൊഴിലുറപ്പ് സെക്ഷൻ ഓവർസിയർ ഷീന, വാർഡിലെ തൊഴിലുറപ്പ് മേറ്റ് മാരായ രാധാമണി, രജനി എന്നിവർ നേതൃത്വം നൽകി.