ശബരിമല തീർഥാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ആറുവയസുകാരൻ മരിച്ചു
Thursday, May 16, 2024 3:51 AM IST
കണമല: ശബരിമല ദർശനം കഴിഞ്ഞ് വന്ന തീർഥാടകർ സഞ്ചരിച്ച ബസ് നാറാണംതോട് മന്ദിരംപടി വളവിൽ മറിഞ്ഞ് ആറുവയസുകാരൻ മരിച്ചു. തിരുവണ്ണാ പുരം സ്വദേശി അഡ്വ. രാജശേഖ രവർമയുടെ മകൻ കവിൻ (ആറ്) ആണ് മരിച്ചത്.

മരിച്ച കവിന്‍റെ പിതാവും സഹോദരിയും ഉൾപ്പെടെ ഗുരുതര പരിക്കുകളുള്ള സുബ്രമണി, രാജ് കുമാർ, കൃഷ്ണ റെഡി, ശക്തിവേൽ എന്നിവർ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിൽ 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

തമിഴ്നാട്ടിൽനിന്ന് ദർശനത്തിനെത്തിയ സംഘത്തിലെ ബാലനാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് വരുമ്പോൾ നാറാണംതോട് മന്ദിരംപടി ഭാഗത്താണ് അപകടം ഉണ്ടായത്.പമ്പ സ്റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ്, ഫയർഫോഴ്സ്, സ്പെഷൽ ഡ്യൂട്ടിയിലുള്ള പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് വാഹനം ഉയർത്തി ഗതാഗത തടസം ഒഴിവാക്കി. ഈ സ്ഥലത്തുണ്ടായ മൂന്നാമത്തെ അപകടമാണിത്.

എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച കവിന്‍റെ മൃതദേഹം പമ്പ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

അപകടകാരണം അവ്യക്തം

മന്ദിരംപടിയുടെ മുകളിലെ ജംഗ്ഷനിൽ മിനി ബസ് നിർത്തി ഹോട്ടലിൽ നിന്ന് എല്ലാവരും ഭക്ഷണം കഴിച്ചശേഷം യാത്ര പുറപ്പെട്ട് അഞ്ച് മിനിറ്റ് ആകുംമുമ്പേ ആണ് അപകടമെന്ന് ബസിലെ തീർഥാടകരിൽ നിസാര പരിക്കേറ്റയാൾ പറഞ്ഞു.

എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കും വ്യക്തമല്ല. വളവ് തിരിഞ്ഞുവന്ന ശേഷമാണ് പെട്ടെന്ന് ബസ് മറിഞ്ഞതെന്നും ബസിന് അമിതവേഗം ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

വാർഡ് അംഗം ശ്യാമിന്‍റെ നേതൃത്വത്തിൽ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അൽപസമയത്തിനകം നിലയ്ക്കൽ സ്റ്റേഷനിൽനിന്നു പോലീസും ഒപ്പം ഫയർഫോഴ്‌സും എത്തി.

മറിഞ്ഞ ബസിന്‍റെ അടിയിൽപ്പെട്ട നിലയിലായിരുന്നു കവിൻ. പുറത്തേക്ക് എടുക്കുമ്പോൾ ജീവൻ ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബസ് ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തുനിന്നു നീക്കി.