ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിൽ രണ്ടംഗ സംഘം പിടിയിൽ
Saturday, May 18, 2024 3:56 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബൈക്കിൽ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലുൾപ്പെട്ട രണ്ടുപേർ അറസ്റ്റിലായി. കൊല്ലം ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദിനെ (37) അടൂർ പോലീസും, തൃശൂർ വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടിൽ വീട്ടിൽ അനുരാഗിനെ (24) തൃശൂർ സിറ്റി സാഗോക് ടീമും മെഡിക്കൽ കോളജ് പോലീസും ചേർന്നാണ് വിവിധ സ്ഥലങ്ങളിൽനിന്നും അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മുപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ അനുരാഗും വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നിഷാദും ജയിലിൽ കഴിയവേ സുഹൃത്തുക്കളായി.

ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ അനുരാഗ് കൊല്ലം ജില്ലയിലെത്തി നിഷാദുമായി ചേർന്ന് ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന് മാല പൊട്ടിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 13ന് അടൂർ ഏഴംകുളം, പട്ടാഴിമുക്ക് ജംഗ്ഷന് സമീപം പട്ടാഴി വടക്കേക്കര, ചെളിക്കുഴി സ്വദേശിനിയുടെ കഴുത്തിലെ ഒന്നര പവന്‍റെ സ്വർണമാല ബൈക്കിലെത്തി അപഹരിച്ച കേസിൽ അന്വേഷണം നടന്നുവരവേയാണ് അറസ്റ്റ് ഉണ്ടായത്.

അനുരാഗിനൊപ്പം തൃശൂരിലെ കേസിലുൾപ്പെട്ട കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയിൽ പുത്തൻവീട്ടിൽ സാജുദീനെ(31)യും തൃശൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഷാദിനെ ചോദ്യം ചെയ്തതിൽനിന്നും അടൂർ, പുനലൂർ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന മാല പൊട്ടിക്കൽ കേസുകളിൽ പങ്കെടുത്തത് നിഷാദും, അനുരാഗമാണെന്ന് വ്യക്തമായിട്ടുണ്ട്.

രണ്ടുപേരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അടൂർ ഡിവൈഎസ്പി ആർ. ജയരാജിന്‍റെ മേൽനോട്ടത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ ആർ. രാജീവ്, എസ്ഐ എം. പ്രശാന്ത്, എസ്‌സിപിഒമാരായ സുനിൽ കുമാർ, സൂരജ്, ശ്യാം കുമാർ, സിപിഒ എം. നിസാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികൾ.