ഗുണ്ടകൾക്കെതിരേ ഫലപ്രദമായ നടപടികളുണ്ടാകുന്നില്ല: പുതുശേരി
Sunday, May 19, 2024 4:20 AM IST
തിരുവല്ല: ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിത്യസംഭവമായിട്ടും ഫലപ്രദമായ നടപടി എടുക്കാതെ ജനജീവിതത്തെ അവർക്കു മുന്നിൽ അടിയറവുവച്ച ഭീതിജനകമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് കേരളാ കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.

നടപടി സ്വീകരിക്കേണ്ട പോലീസും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഭയവിഹ്വലരായി ഗുണ്ടകളുടെ ദയാദാക്ഷിണ്യം കാത്തു കഴിയുകയാണ്. നിരവധി ഇന്‍റലിജിൻസ് റിപ്പോർട്ടുകളും അതിന്മേൽ നടപടി നിർദേശങ്ങളുമുണ്ടായിട്ടും ഒന്നും സംഭവിക്കാതെ അതെല്ലാം ഫയലിൽ ഉറങ്ങിയത് ഇക്കാരണത്താലാണ്.

വേരാഴ്ത്തി വളർന്ന പോലീസ് - മാഫിയ ബന്ധവും ഇതിന് കുട പിടിക്കുന്നു. ഇതിന്‍റെ വിശദാംശങ്ങൾ മുഴുവൻ മാധ്യമങ്ങൾ പുറത്തു കൊണ്ടുവരികയും രൂക്ഷ വിമർശനങ്ങൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിൽക്കക്കള്ളിയില്ലാതെ പേരിനുള്ള നടപടിക്കെങ്കിലും ഇപ്പോൾ മുതിർന്നത്.

നിയമം നോക്കേണ്ട പോലീസിനെ പാർട്ടി താത്പര്യം മാത്രം നോക്കിയാൽ മതിയെന്ന കാടൻ നിർദേശത്തിനു വിധേയമാക്കി രാഷ്‌ട്രീയവത്കരിച്ചതിന്‍റെ കെടുതിയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പുതുശേരി അഭിപ്രായപ്പെട്ടു.