പ്ലസ് വൺ പ്രവേശനം: അപേക്ഷകരുടെ എണ്ണം 12,000 കവിഞ്ഞു
Wednesday, May 22, 2024 4:33 AM IST
പത്തനംതിട്ട: പ്ലസ് വൺ ഏകജാലക പ്രവേശനനടപടികൾ അവസാനിപ്പിക്കാൻ ഇനി നാലു ദിവസങ്ങൾ ശേഷിക്കേ 12,000ത്തിലധികം അപേക്ഷകൾ എത്തി. 81 സ്കൂളുകളിലായി 14,702 സീറ്റുകളാണ് പ്ലസ് വണ്ണിന് ജില്ലയിലുള്ളത്. ഇതിൽ 9736 സീറ്റുകളിലേക്കാണ് ഏകജാലക പ്രവേശനം.

കൂടുതൽ കുട്ടികളും ഇഷ്ടവിഷയമായി അപേക്ഷിക്കുന്നത് സയൻസ് ബാച്ചുകളിലേക്കാണെന്നതു ശ്രദ്ധേയം. 7350 സയൻസ് സീറ്റുകളാണ് ജില്ലയിലുള്ളത്. സയൻസ് ബാച്ചുകളിലേക്ക് തിരക്ക് വർധിക്കുന്നതോടെ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിൽ കുട്ടികളുടെ എണ്ണം കുറയുകയാണ്.

നഴ്സിംഗ് മേഖലയിലുള്ള സാധ്യതകളും സ്റ്റാറ്റസ് സിമ്പലും മറ്റു മേഖലകളുടെ സാധ്യതകളെക്കുറിച്ചുള്ള അജ്ഞതയുമാണ് കുട്ടികളെ ഇതിനായി പ്രേരിപ്പിക്കുന്നതെന്നു സ്കൂൾ പ്രിൻസിപ്പൽമാർ പറയുന്നു.

സയൻസിന് അപേക്ഷിക്കുന്ന മിക്ക കുട്ടികളുടെയും പത്താം ക്ലാസ് ഗ്രേഡ് മറ്റു വിഷയങ്ങളിൽ കുറവാണെന്നതും ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അതിസമർഥരായ സിവിൽ സർവീസ്, നിയമ പഠന താത്പര്യത്തോടെ ഈ വിഷയം തെരഞ്ഞെടുക്കാറുണ്ടെന്നതും ഇവർ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്ക തക്കവണ്ണം പത്താം ക്ലാസ് പരീക്ഷയോടൊപ്പം അഭിരുചി പരീക്ഷ നടത്തുകയും അതിന്‍റെ വെയിറ്റേജ് അഡ്മിഷൻ ആഡ് ചെയ്യുകയും ചെയ്യണമെന്നു ഹയർ സെക്കൻഡറി മേഖലയുമായി ബന്ധപ്പെട്ട അധ്യാപകർ ആവശ്യപ്പെട്ടു. ഇത് വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരവും കുട്ടികളുടെ കഴിവും വളരാൻ സഹായകരമാകുമെന്ന് അഭിപ്രായപ്പെടുന്നു.