ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡുകൾ വീതം വർധിക്കും
Wednesday, May 22, 2024 4:33 AM IST
പത്തനംതിട്ട: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഓരോ വാർഡുകൾ വീതം വർധിച്ചേക്കും. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2011ലെ ജനസംഖ്യ അടിസ്ഥാനത്തിലുള്ള വാർഡ് വിഭജനത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇതു സംബന്ധിച്ച ഓർഡിനൻസ് പുറത്തിറങ്ങുന്നതോടെ മാത്രമേ ഓരോ തദ്ദേശസ്ഥാപനത്തിനും എത്രവീതം വാർഡുകൾ കൂടുമെന്ന് അന്തിമമായി തീരുമാനമാകുകയുള്ളൂ.

കുറഞ്ഞത് ഓരോ വാർഡുകൾ ഓരോ തദ്ദേശസ്ഥാപനത്തിലും വർധിക്കും. ഏറ്റവുമൊടുവിൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പു കാലയളവിലാണ് തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനം നടന്നത്. ഓരോ വാർഡുകളാണ് അന്ന് ജില്ലയിലെ ത്രിതല പഞ്ചായത്തുകളിൽ കൂടിയത്.

ജനസംഖ്യ അടിസ്ഥാനത്തിലാകും പുതിയ വാർഡുകളുടെ എണ്ണം തീരുമാനിക്കുന്നത്. എന്നാൽ, 2011ലെ കണക്കെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ ജനസംഖ്യ മൈനസാണ് രേഖപ്പെടുത്തിയിരുന്നത്.

നിലവിലെ വാർഡുകൾ

പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ വാർഡുകൾ.
ജില്ലാ പഞ്ചായത്ത് - 16
നഗരസഭകൾ - അടൂർ: 26, പത്തനംതിട്ട: 32, പന്തളം: 33, തിരുവല്ല: 39.
ബ്ലോക്ക് പഞ്ചായത്തുകൾ - ഇലന്തൂർ: 13, കോയിപ്രം: 13, കോന്നി: 13, മല്ലപ്പള്ളി: 13, പന്തളം: 13, പറക്കോട്: 15, പുളിക്കീഴ്: 13, റാന്നി: 13.

ഗ്രാമപഞ്ചായത്തുകൾ - ആനിക്കാട്: 13, ആറന്മുള: 18, അരുവാപ്പുലം: 15, അയിരൂർ: 16, ചെന്നീർക്കര: 14, ചെറുകോൽ: 13, ചിറ്റാർ: 13, ഏറത്ത്: 17, ഇലന്തൂർ: 13, ഏനാദിമംഗലം: 15, ഇരവിപേരൂർ: 17, ഏഴംകുളം: 20, എഴുമറ്റൂർ: 14, കടന്പനാട്: 17, കടപ്ര: 15, കലഞ്ഞൂർ: 20, കല്ലൂപ്പാറ: 14, കവിയൂർ: 14, കൊടുമൺ:18, കോയിപ്രം: 17, കോന്നി: 18, കൊറ്റനാട്: 13, കോട്ടാങ്ങൽ: 13, കോഴഞ്ചേരി: 13, കുളനട: 16, കുന്നന്താനം: 16, കുറ്റൂർ: 14, മലയാലപ്പുഴ: 14,

മല്ലപ്പള്ളി: 14, മല്ലപ്പുഴശേരി: 13, മെഴുവേലി: 13, മൈലപ്ര: 13, നാറാണംമൂഴി: 13, നാരങ്ങാനം: 14, നെടുന്പ്രം: 13, നിരണം: 13, ഓമല്ലൂർ: 14, പള്ളിക്കൽ: 23, പന്തളം തെക്കേക്കര: 14, പെരിങ്ങര: 15, പ്രമാടം: 19, പുറമറ്റം: 13, റാന്നി: 13, പഴവങ്ങാടി: 17, അങ്ങാടി: 13, പെരുനാട്: 15, സീതത്തോട്: 13, തണ്ണിത്തോട്: 13, തോട്ടപ്പുഴശേരി: 13, തുന്പമൺ: 13, വടശേരിക്കര: 15, വള്ളിക്കോട്: 15, വെച്ചൂച്ചിറ: 15.