വിമാനയാത്രയ്ക്കൊരുങ്ങി ഹരിത കര്‍മ സേന
Tuesday, April 30, 2024 11:20 PM IST
എടത്വ: ഹരിത കര്‍മ സേനാംഗങ്ങള്‍ വിമാനയാത്രയ്ക്ക് തയാറെടുക്കുന്നു. മുട്ടാര്‍ പഞ്ചായത്ത് ഹരിത കര്‍മ സേന അംഗങ്ങളാണ് ബംഗളൂർക്ക് വിമാനയാത്രയ്ക്ക് തയാറെടുക്കുന്നത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് സംസ്ഥാനത്ത് മികച്ച പഞ്ചായത്തിനുള്ള രണ്ടാം സ്ഥാനം നേടിയ പഞ്ചായത്താണ് മുട്ടാര്‍ പഞ്ചായത്ത് മാലിന്യമുക്ത നവ കേരളത്തിന്‍റെ ഭാഗമായി ഹരിത കര്‍മ സേന നടത്തിയ പ്രവര്‍ത്തനങ്ങളുടെ കൂടിയും ഭാഗമായിട്ടാണ് ഈ അവാര്‍ഡ് കരസ്ഥമാക്കിയത്.

ഇതിന്‍റെ ഭാഗമായി ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയിട്ടാണ് വിമാന യാത്ര പഞ്ചായത്തിന്‍റെ നേതൃത്വത്തിന്‍ ഒരുക്കുന്നത്. മൂന്നിന് എസി ട്രെയിനില്‍ ബംഗളൂരുവിലെത്തുകയും ഇവിടുത്തെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരികെ വൈകുന്നേരം 8ന് നെടുമ്പാശേരിക്കുള്ള ഇന്‍ഡിഗോ എയര്‍വേഴ്സിൽ തിരികെ വരുകയും ചെയ്യും. ഹരിത കര്‍മസേനയോടൊപ്പം പ്രസിഡന്‍റ് കെ. സുരമ്യ, വൈസ് പ്രസിഡന്‍റ് ബോബന്‍ ജോസ്, സെക്രട്ടറി ബിനു ഗോപാല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജയ സത്യന്‍ എന്നിവര്‍ യാത്രയില്‍ പങ്കുചേരും. ഏറ്റവും പ്രായമുള്ള 74 വയസുള്ള പത്മിനിയും പ്രായം കുറഞ്ഞ 34 വയസുള്ള വിനീതയും അടക്കം 24 ഹരിത കര്‍മസേനാംഗങ്ങളാണ് പങ്കുചേരുന്നത്.