ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം: വിവരാവകാശ കമ്മീഷന്‍
Sunday, May 5, 2024 2:29 AM IST
ആലപ്പുഴ: ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും 20നകം നല്‍കണമെന്നു സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം. കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ സിറ്റിംഗിനുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അവലൂക്കുന്ന് കൊന്നയ്ക്കാപ്പള്ളി റോസമ്മ ജോണിന്‍റെ അപേക്ഷ നിരസിച്ച പോര്‍ട്ട് ഓഫീസറുടെ നിലപാട് കമ്മീഷന്‍ തള്ളി. വിവരം ഫയലില്‍ ഉണ്ടായിരുന്നിട്ടും നല്‍കാതിരിക്കാനാണ് മാരിടൈം ബോര്‍ഡ് ശ്രമിച്ചതെന്ന് കമ്മീഷന്‍ പറഞ്ഞു.

വിവരങ്ങള്‍ 20നകം ലഭ്യമാക്കാമെന്ന് പോര്‍ട്ട് ഓഫീസര്‍ കമ്മീഷന് എഴുതി നല്‍കി. 2013 മുതല്‍ 2023 വരെ തീപിടിത്തമോ മറ്റോ കാരണത്താല്‍ തകര്‍ന്ന രജിസ്‌ട്രേഷനുള്ള ഹൗസ് ബോട്ടുകളില്‍ എത്രയെണ്ണം പുനര്‍നിര്‍മിക്കാന്‍ അനുമതി നല്‍കി എന്നതും 2018-2023 കാലത്ത് ഹൗസ്‌ബോട്ടുകള്‍ പുനര്‍നിര്‍മിക്കാന്‍ സമര്‍പ്പിച്ച ഫോറത്തിന്‍റെ പകര്‍പ്പ് തുടങ്ങിയ ഏഴ് അന്വേഷണങ്ങള്‍ക്കുളള വിവരങ്ങള്‍ രേഖ പകര്‍പ്പ് സഹിതം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. വിവരങ്ങള്‍ 25-നകം കമ്മീഷന് നല്‍കണം.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍നിന്ന് കാണാനില്ലെന്ന് പറയുന്ന 10 വര്‍ഷത്തെ നിയമന ശിപാര്‍ശാരേഖകള്‍, കേഡര്‍ സ്‌ട്രെംഗ്ത് രജിസ്റ്റര്‍, നിയമന ഉത്തരവുകള്‍ എന്നിവ കണ്ടെത്താന്‍ പോലീസില്‍ പരാതി നല്‍കി ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കായംകുളം കരീലക്കുളങ്ങര ഒറകാരിശേരില്‍ എന്‍. നസ്‌റിന്‍ ഖാന്‍റെ പരാതിയിലാണ് നിര്‍ദേശം.

കൃഷ്ണപുരം കെ.എം. ഇക്ബാല്‍ ഖാന്‍റെ പരാതി തീര്‍പ്പാക്കാന്‍ കേരള ലാൻഡ് ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്‌ടര്‍ 23ന് തിരുവനന്തപുരത്തെത്തി കമ്മീഷനെ നേരില്‍ കാണാന്‍ നിര്‍ദേശിച്ചു. പുലിയൂര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് പി.എസ്. ചന്ദ്രദാസിന്‍റെ പരാതിയില്‍ കമ്മീഷനു മുന്നില്‍ ഹാജരാകാതിരുന്ന ജില്ലാ കൃഷി ഓഫീസറെ സമന്‍സയച്ച് വരുത്തും.

മുഹമ്മ ഗ്രാമപഞ്ചായത്തില്‍ വിവരം നല്‍കാന്‍ 27 രൂപക്ക് പകരം 870 ഈടാക്കിയ ഓഫീസറെ കമ്മീഷന്‍ ശകാരിച്ചു. അധികമായി വാങ്ങിയ 843 രൂപ ഓഫീസര്‍ സ്വന്തം കൈയില്‍നിന്ന് തിരികെ നല്‍കണമെന്നും ഉത്തരവായി. മൂന്നു കേസുകളില്‍ വിവരങ്ങള്‍ തത്ക്ഷണം ലഭ്യമാക്കി. നാലെണ്ണത്തില്‍ ഒരാഴ്ചയ്ക്കകം വിവരം നല്‍കാമെന്ന് ഓഫീസര്‍മാര്‍ എഴുതി നല്‍കിയത് അനുവദിച്ചു. കമ്മീഷന്‍ ആകെ പരിഗണിച്ച 20 കേസുകളില്‍ 19 എണ്ണം തീര്‍പ്പാക്കി.