കടലാക്രമണം ശക്തം; ഫിഷ് ലാന്‍ഡ് സെന്‍ററിലടക്കം വെള്ളം കയറി
Sunday, May 5, 2024 2:30 AM IST
അമ്പലപ്പുഴ: പുന്നപ്രയില്‍ കടല്‍ ഇരച്ചുകയറി. പുന്നപ്ര ഫിഷ് ലാന്‍ഡ് സെന്‍ററിലടക്കം വെള്ളം കയറി. ഇന്നലെ വൈകുന്നേരം ആറോടെയാണ് അമ്പലപ്പുഴയുടെ വിവിധ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസം രൂപപ്പെട്ടത്. പുറക്കാട്, വണ്ടാനം മാധവന്‍ മുക്ക്, പറവൂര്‍ ഗലീലിയ, വിയാനി, അറപ്പപൊഴി തീരങ്ങളില്‍ കടലേറ്റമുണ്ടായി.

പുന്നപ്ര ചള്ളിയില്‍ കടല്‍ ഭിത്തിയില്ലാത്ത ഭാഗത്തുകൂടെ മീറ്ററുകളോളം കൂറ്റന്‍ തിരമാലകള്‍ കയറി. ഫിഷ് ലാന്‍ഡില്‍ കടല്‍ജലം നിറഞ്ഞ് പൊന്തുകളും ചെറുവള്ളങ്ങളും ഏറെ പണിപ്പെട്ടാണ് മാറ്റിയത്. കേന്ദ്ര സമുദ്രപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തീരപ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത ചൂടിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ ഇറക്കുന്നില്ല.

തോട്ടപ്പള്ളി, പുറക്കാട് അയ്യൻകോയിക്കൽ തീരങ്ങളിൽ

അമ്പലപ്പുഴ: തോട്ടപ്പള്ളി, പുറക്കാട് അയ്യൻകോയിക്കൽ തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തം. ശനിയാഴ്ച രാത്രിയോടെയാണ് ഈ പ്രദേശങ്ങളിൽ കടലാക്രമണം ശക്തമായത്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ വള്ളങ്ങൾ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങൾ തീരത്തുനിന്ന് സുരക്ഷിതമായി മാറ്റിയിരുന്നു.

രാത്രിയോടെ ഈ പ്രദേശങ്ങളിൽ കടൽ ഇരച്ചു കയറുകയായിരുന്നു.എന്നാൽ അല്പം കഴിഞ്ഞപ്പോൾ കടൽ ശാന്തമായി. എങ്കിലും കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി മുന്നറിയിപ്പുള്ളതിനാൽ തീരദേശവാസികൾ ആശങ്കയിലാണ്.

കള്ളക്കടൽ ദുരിതം വിതച്ചു

ഹരിപ്പാട്: കള്ളക്കടൽ പ്രതിഭാസം ആറാട്ടുപുഴ-തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരങ്ങളിൽ ദുരിതം വിതച്ചു. ശനിയാഴ്ച പുലർച്ചെ കടൽ പ്രക്ഷുബ്ധം ആകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നാൽ, വൈകുന്നേരം ആറോടെയാണ് കടൽ ശക്തമായി ഇളകിത്തുടങ്ങിയത്. കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് പ്രധാനമായും ദുരിതമുണ്ടായത്. ആറാട്ടുപുഴ തെക്കൻ പ്രദേശങ്ങളിൽ കള്ളക്കടൽ കാര്യമായ പ്രശ്നം സൃഷ്ടിച്ചില്ല.

ആറാട്ടുപുഴ ബസ്‌സ്റ്റാൻഡിന് വടക്കുമുതൽ കാർത്തിക ജംഗ്ഷൻ വരെയും പത്തിശേരിൽ ജംഗ്ഷന് വടക്കുഭാഗത്തും കടലാക്രമണത്തിന്‍റെ കെടുതികളുണ്ടായി. തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം ശക്തിയോടെ കിഴക്കോട്ടൊഴുകി. പലയിടത്തും റോഡ് മണ്ണിനടിയിലായി. നിരവധി വീടുകളിൽ വെള്ളം കയറി.

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മൂത്തേരി ജംഗ്ഷൻ മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള ഭാഗത്താണ് കടലാക്രമണം കൂടുതൽ ദുരിതം വിതച്ചത്. ആറാട്ടുപുഴ ബസ്‌സ്റ്റാൻഡ് ഭാഗത്ത് പ്രദേശവാസികളും കച്ചവടക്കാരും കടലിൽ നിക്ഷേപിച്ച മാലിന്യങ്ങൾ തിരമാലയിൽ കരയിലേക്ക് അടിച്ചുകയറിയത് ദുരിതമാകുന്നു. രാത്രിയിൽ കടൽ വീണ്ടും പ്രക്ഷുബ്ധം ആകുമോ എന്ന ഭീതി നിലനിൽക്കുന്നു.