ചരക്ക് ലോറി വൈദ്യുതിതൂണിലേക്ക് ഇടിച്ചുകയറി ; ഡ്രൈവർക്ക് പരുക്ക്
Friday, May 10, 2024 11:08 PM IST
ചെങ്ങന്നൂർ : നിയന്ത്രണം വിട്ട ചരക്ക്‌ ലോറി വൈദ്യുതിതൂണും മതിലും ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരുക്കേറ്റു. എം.സി. റോഡിൽ സെൻട്രൽ ഹാച്ചറിക്ക് സമീപം ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. പന്തളം ഭാഗത്തേക്ക് പോയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള
ചരക്ക് ലോറി നിയന്ത്രണം വിട്ട് വലതുഭാഗത്തേക്കു തെന്നിമാറി നടപ്പാതയ്ക്കു പുറത്തെ മതിലിനോടു ചേർന്ന ഇരുമ്പ് വൈദ്യുതി തൂണും മതിലും ഇടിച്ചു തകർത്ത് നിൽക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ വളഞ്ഞ് ലോറിയുടെ മുകളിലേക്ക് പതിച്ച് , വൈദ്യുതി കമ്പികളും കേബിൾ ലൈനുകളും പൊട്ടിവീണെങ്കിലും മറ്റ് അപകടമൊന്നും ഉണ്ടായില്ല. നടപ്പാതയുടെ വശത്തെ കടകളുടെ മുൻവശം സ്ഥാപിച്ചിരുന്ന ഇരുമ്പു കുഴലിൽ തീർത്ത കൈവരികളും കേബിൾ ലൈനുകളും പാടേ തകർന്നു. അപകടം മൂലം ഏറെനേരം പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. ബിഎസ്എൻഎൽ അടക്കം വിവിധ കേബിൾ ലൈനുകളുടെ പ്രവർത്തനത്തിനും തടസം നേരിട്ടു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.