പ്രതിഷേധം ശക്തമായി; നടപ്പുവഴി തുറന്നു
Sunday, April 28, 2024 11:07 PM IST
പാലാ: നഗരസഭാ 11-ാം വാര്‍ഡ് ചെത്തിമറ്റം അങ്കണവാടിയിലേക്കും സമീപത്തെ വിടുകളിലേക്കുമുള്ള നടപ്പുവഴി സ്വകാര്യവ്യക്തി അടച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ തുറന്നു. കഴിഞ്ഞ ദിവസമാണ് കൂറ്റന്‍ കോണ്‍ക്രീറ്റ് കഷണം ഉപയോഗിച്ച് സ്വകാര്യവ്യക്തി വഴി അടച്ചത്.

നടപ്പുവഴിയോട് ചേര്‍ന്നുള്ള സ്ഥലത്തിന്‍റെ ഉടമയാണ് വഴി തടസപ്പെടുത്തിയത്. ഇരുപതോളം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയിലേക്ക് മറുഭാഗത്ത് കൂടി റോഡ് മാര്‍ഗം എത്താമെങ്കിലും പാലാ-ഈരാറ്റുപേട്ട റോഡില്‍നിന്ന് അങ്കണവാടിയിലേക്കും സമീപത്തെ വിടുകളിലേക്കും എത്താനുള്ള എളുപ്പമാര്‍ഗമാണിത്. മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശമായതിനാല്‍ വെള്ളപ്പൊക്കത്തില്‍നിന്ന് ഒഴിവാകാന്‍ പ്രദേശവാസികള്‍ ആശ്രയിക്കുന്നത് ഈ നടപ്പുവഴിയാണ്.

പ്രതിഷേധം ശക്തമായതോടെ നടപ്പുവഴിയുടെ ആരംഭ ഭാഗത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് കഷണം സ്വകാര്യവ്യക്തി മാറ്റിയെങ്കിലും സിമന്‍റ് കട്ടകളും മറ്റ് അവശിഷ്ടങ്ങളുമെല്ലാം വഴിയില്‍ നിരന്നുകിടക്കുകയാണ്. സ്വകാര്യ വ്യക്തിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപ്പുവഴി തടസമാകുമെന്നതിനാലാണ് വഴി അടയ്ക്കുന്നതിനുള്ള ശ്രമം നടത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.