പൊടിമറ്റത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം ; ജനജീവിതം ദുഃസഹം
Friday, May 10, 2024 12:21 AM IST
പാറത്തോട്: പഞ്ചായത്തിലെ പൊടിമറ്റം ഉള്‍പ്പെടെയുള്ള വിവിധ വാര്‍ഡുകളില്‍ സ്വകാര്യവ്യക്തിയുടെ റബര്‍ ഫാക്ടറിയില്‍നിന്നു വമിക്കുന്ന ദുര്‍ഗന്ധം ജനജീവിതം ദുഃസഹമാക്കുന്നതായി പരാതി. അതികഠിനമായ ചൂടുമൂലം വൈകുന്നേരങ്ങളില്‍ വീടുകളിലെ ജനല്‍ പോലും തുറന്നിടാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഒരു നിയന്ത്രണവുമില്ലാതെ റബര്‍ ഫാക്ടറിയിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതുമൂലം ദുര്‍ഗന്ധം വ്യാപിക്കുന്നതുസംബന്ധിച്ച് പഞ്ചായത്ത്, താലൂക്ക് തലങ്ങളില്‍ നാട്ടുകാര്‍ പരാതികള്‍ ഉന്നയിച്ചിട്ടും യാതൊരു നടപടികളുമില്ല.

ഇതുമൂലം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസതടസമുള്‍പ്പെടെ രോഗങ്ങള്‍ പെരുകുകയാണ്. പൊടിമറ്റം കേന്ദ്രമായി കോളജും ഹോസ്റ്റലും ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങളും കടകളും വീടുകളുമുള്ളപ്പോള്‍ വേനല്‍ക്കാലങ്ങളില്‍ ഇത്തരം ജനദ്രോഹപ്രവര്‍ത്തനം സ്വകാര്യവ്യക്തിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതിനെതിരേ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ‌

ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണമുണ്ടെന്നിരിക്കേ സര്‍ക്കാര്‍ ഉത്തരവുകളെപ്പോലും മുഖവിലയ്‌ക്കെടുക്കാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്നാണറിയുന്നത്. രാഷ്‌ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും പഞ്ചായത്തധികൃതരും ഇതിന് ഒത്താശചെയ്യുന്നുവെന്നും സ്ഥലവാസികള്‍ ആക്ഷേപമുന്നയിക്കുന്നു. ജനവാസമേഖലയിലെ ഈ റബര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് തുടര്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.