അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്കും; അപകടം പതിവാകുന്നു
Friday, May 17, 2024 7:18 AM IST
വൈക്കം: തിരക്കേറിയ വൈക്കം വലിയകവല - ഉദയനാപുരം റൂട്ടിൽ വൈപ്പിൻപടി കണിയാം തോട് ഭാഗത്ത് അപകടങ്ങൾ പെരുകുന്നു. ഇവിടെ ബിവറേജ് ഔട്ട്‌ലെറ്റ് പ്രവർത്തനമാരംഭിച്ചതോടെയാണ് പ്രദേശത്ത് തിരക്കേറിയത്. ബിവറേജിലേക്ക് വരുന്ന വാഹനങ്ങൾ യാതൊരു മാനദണ്ഡവുമില്ലാതെ റോഡരുകിൽ പാർക്ക് ചെയ്യുന്നതു മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

അപകടങ്ങളും നിത്യേന ഉണ്ടാകുന്നു. ബിവറേജിൽ എത്തുന്നവരുടെ സൗകര്യാർത്ഥം സ്വകാര്യ ബസുകൾ അനധികൃതമായി നിറുത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും പതിവാണ്.

റോഡിന്‍റെ പടിഞ്ഞാറു ഭാഗം വഴിയോരക്കച്ചവടക്കാർ കൈയ്യേറിയിരിക്കുകയാണ്. വഴിയാത്രക്കാർക്കു പോലും നടക്കാൻ പറ്റാത്ത സാഹചര്യമാണിപ്പോൾ. സന്ധ്യ കഴിഞ്ഞാൽ വീടുകളിലേക്കുള്ള ഇടവഴികളെല്ലാം മദ്യപന്മാർ കൈയ്യടക്കുകയാണ്.

സമീപമുള്ള വീടുകളിൽ രാത്രി ആളില്ലെങ്കിൽ വീടുകളുടെ സിറ്റൗട്ടുകളും മദ്യപൻമാർ കൈയ്യേറുന്നതായി നാട്ടുകാർ പറയുന്നു. അനധികൃത പാർക്കിംഗിനും സാമൂഹ്യ വിരുദ്ധ ശല്യത്തിനുമെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.