മെഡിക്കല്‍ കോളജ് ഭൂഗര്‍ഭപാതയുടെ നിര്‍മാണം ദ്രുതഗതിയില്‍
Saturday, May 18, 2024 6:48 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള ഭൂഗര്‍ഭ പാതയുടെ നിര്‍മാണം ദ്രുതഗതിയില്‍.

ഇന്ന് സൈഡ് ഭിത്തികളുടെയും തിങ്കളാഴ്ചമേല്‍ത്തട്ടിന്‍റെയും കോണ്‍ക്രീറ്റ് നടക്കും. ആര്‍പ്പൂക്കര അമ്പലക്കവലയിലും അമ്മഞ്ചേരിക്കവലയിലും മെഡിക്കല്‍ കോളജിന് മുന്‍ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്.

ആംബുലന്‍സുകള്‍, ബസുകള്‍, യാത്രാ വാഹനങ്ങള്‍ എന്നിവ മെഡിക്കല്‍ കോളജ് ബസ് സ്റ്റാൻഡിനുള്ളില്‍ക്കൂടി കയറിയും മറ്റു ചെറുവാഹനങ്ങളും ഭാരവാഹനങ്ങളും കുടമാളൂര്‍-മാന്നാനം റോഡിലൂടെയും വഴിതിരിച്ചു വിട്ടിരിക്കുകയാണ്.നിര്‍മാണത്തിന്‍റെ സൗകര്യത്തിനായി ബസ് സ്റ്റാന്‍ഡിന്‍റെ പരിസരത്തുനിന്നിരുന്ന 40 വര്‍ഷം പഴക്കമുള്ള വൃക്ഷം വെട്ടിമാറ്റിയിരുന്നു. മെഡിക്കല്‍ കോളജ് വളപ്പിലെ ട്രാന്‍സ്‌ഫോര്‍മറും മാറ്റിസ്ഥാപിച്ചു.

ആറു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു മാസം കൊണ്ടുതന്നെ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. രോഗികളും സന്ദര്‍ശകരും ജീവനക്കാരും അടക്കം ദിവസവും പതിനായിരത്തോളം ജനങ്ങളാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്.

ഇവര്‍ക്ക് അപകടരഹിതമായ യാത്രാ സൗകര്യമൊരുക്കുന്നതിനാണ് 1.30 കോടി രൂപ ചെലവഴിച്ച് ആധുനികരീതിയില്‍ ഭൂഗര്‍ഭപാത നിര്‍മിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ മന്ദിരത്തിനു സമീപത്തുനിന്നാണ് ഭൂഗര്‍ഭ പാതയുടെ തുടക്കം. മെഡിക്കല്‍ കോളജ് റോഡ് കുറുകെക്കടന്ന് ബസ് സ്റ്റാന്‍ഡിന്‍റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാത രൂപകല്‍പന ചെയ്തിട്ടുള്ളത്.

18.576 മീറ്ററാണ് ഭൂഗര്‍ഭപാതയുടെ നീളം. അഞ്ചുമീറ്റര്‍ വീതിയും 3.5 മീറ്റര്‍ ഉയരവുമുണ്ട്. പാതയില്‍ ആധുനിക രീതിയിലുള്ള വെളിച്ച സംവിധാനങ്ങളും ഭൂഗര്‍ഭ പാതയില്‍ ഒരുക്കും. രോഗികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഇരുന്നു വിശ്രമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും പാതയ്ക്കുള്ളില്‍ ഒരുക്കുമെന്ന് അധികൃതര്‍ പറയുന്നു.