ഇതരസംസ്ഥാന തൊഴിലാളി ക്യാന്പിൽ മിന്നൽ പരിശോധന
Tuesday, May 14, 2024 6:13 AM IST
കൂത്താട്ടുകുളം: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാന്പിൽ മിന്നൽ പരിശോധന. ക്യാന്പുകളിൽ അനധികൃതമായി തൊഴിലാളികളെ താമസിപ്പിക്കുകയും ക്യാന്പുകളിലെ മാലിന്യം പൊതു ഓടകളിലേക്കും തോട്ടിലേക്കും നിക്ഷേപിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. ഇന്നലെ രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്. പരിശോധനയിൽ രാമപുരം കവലയിൽ പൊതുകിണറിന് സമീപം വൃത്തിഹീന സാഹചര്യത്തിൽ താമസിച്ചിരുന്ന തൊഴിലാളികളുടെ ക്യാന്പ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടി.

തേക്കുംകാട്ടിൽ തന്പിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്യാന്പ് പ്രവർത്തിച്ചിരുന്നത്. ഇതോടൊപ്പം ടൗണ്‍ തോടിന് സമീപത്തെ ക്യാന്പുകളിലും പരിശോധന നടന്നു. മലിനജലം ഒഴുക്കുന്നതായി കുഴൽ കണ്ടെത്തിയതിനെ തുടർന്ന് 9 കെട്ടിട ഉടമസ്ഥർക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ച് നഗരസഭയിൽ അറിയിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

മൂന്ന് കെട്ടിട ഉടമകൾക്കും നോട്ടീസ് നൽകി. മുറികളിൽ ആളുകൾ തിങ്ങിപ്പാർക്കുന്നതായും തൊഴിലാളികൾക്ക് ആവശ്യമായ ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്തതായും കണ്ടെത്തി. രണ്ടുപേർക്ക് താമസിക്കാവുന്ന മുറികളിൽ ആറും, പത്തും ആളുകളാണ് താമസിക്കുന്നത്. പല സ്ഥലങ്ങളിലും ഭക്ഷണം പാചകം ചെയ്യുന്നതും തുണികൾ കഴുകുന്നതും ഒരു മുറിയിൽ തന്നെയാണ്. ക്യാന്പുകൾക്ക് പുറമേ മാർക്കറ്റ് റോഡിലെ ഹോട്ടലുകളിലും പരിശോധന നടന്നു. മാർക്കറ്റ് റോഡിലെ പൊറോട്ട കടയ്ക്കും ഉദ്യോഗസ്ഥർ നോട്ടീസ് നൽകി.

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. അനീഷ് ദേവ്, ആസിഫ്, അജേഷ്്‍, നഗരസഭ ജീവനക്കാരായ ജോമിറ്റ്, അമൽ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.