പറക്കോട്ടുകാവ് താലപ്പൊലി മേയ് അഞ്ചിന് കൊടിയേറും
Monday, April 29, 2024 1:14 AM IST
തിരുവില്വാമല: മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ സമാപനം എന്ന് അറിയപ്പെടുന്ന പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിന് അഞ്ചിന് കൊടിയേറും. താലപ്പൊലി കൊടിയേറുന്നതിന്‍റെ പിറ്റേന്നുമുതൽ ദേശങ്ങളിൽ പറയെടുപ്പ് ആരംഭിക്കും. പൂതൻ, തിറ, വെള്ളാട്ട് , നായാടികൾ തുടങ്ങിയ കലാരൂപങ്ങൾ ഉത്സവം അറിയിച്ച് വീടുകളിലെത്തും. മേടമാസത്തിലെ ഒടുവിലത്തെ ഞായറാഴ്ചയായ മേയ് 12 നാണ് താലപ്പൊലി ആഘോഷം.

പകൽ എഴുന്നള്ളിപ്പ് താലപ്പൊലി പാറയിൽ അണിനിരക്കുന്ന സമയത്ത് മൂന്ന് ദേശക്കാരുടെയും കൂട്ടിയെഴുന്നള്ളിപ്പിൽ പ്രമുഖ വാദ്യ കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം അരങ്ങേറും.
ഇന്നലെ പറക്കോട്ടുകാവിൽ കിഴക്കുമുറി ദേശം ഒരുക്കിയ ലക്ഷദീപ സമർപ്പണം നടന്നു. ദീപങ്ങൾ തെളിയിക്കാൻ ക്ഷേത്ര സന്നിധിയിൽ നിരവധി ഭക്തരെത്തി.

ചുറ്റുവിളക്ക്, നിറമാല, തായമ്പക, മേളം എന്നിവയും അങ്ങാടിപ്പുറം വൈഷ്ണവി അവതരിപ്പിച്ച അഷ്ടപദിയും ഉണ്ടായിരുന്നു.