ദേശീയപാത ബൈപാസ് നിര്‍മാണത്തിനിടെ തോടുകൾ അടഞ്ഞു
Wednesday, May 1, 2024 1:51 AM IST
പള്ളിവളവ്: നിര്‍ദിഷ്ട ദേശീയപാത ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായി തോടുകള്‍ അടഞ്ഞതുമൂലം ഉണ്ടായേക്കാവുന്ന വെള്ളക്കെട്ട് തടയാൻ നടപടി വേണമെന്നാവശ്യം. ദേശീയപാത 66 മതിലകം ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായാണ് കിഴക്കുമ്പുറം ഭാഗത്തെ ഇലവഞ്ചികുളത്തില്‍നിന്നു വെള്ളം ഒഴുകിപ്പോകുന്ന തോടുകള്‍ ബോക്‌സ് കൾവർട്ട് അനുവദിക്കാതെ മൂടപ്പെട്ടത്. ഇതുമൂലം മഴക്കാലത്ത് പ്രദേശത്ത് കടുത്ത വെള്ളക്കെട്ടും വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയുണ്ടാകുമെന്ന് പരിസരവാസികള്‍ പറഞ്ഞു.

ഇപ്പോള്‍ത്തന്നെ ഇലവഞ്ചിക്കുളത്തില്‍ നിന്നുള്ള വെള്ളം നിര്‍ദ്ദിഷ്ട ദേശീയപാതയുടെ അടുത്തുള്ള പാടത്തും താഴ്ന്ന പ്രദേശത്തും കെട്ടികിടന്ന് മലിനമായിരിക്കുകയാണ്. ഇലവഞ്ചിക്കുളത്തില്‍ നിന്നുള്ള രണ്ടുതോടുകളും മറ്റൊരു പ്രധാന തോടുമാണ് ഇപ്പോള്‍ കനോ ലി കനാലിലേക്ക് പോകാനാകാത്തവിധം അടഞ്ഞുപോയത്.

ബൈ-പാസ് നിർമാണത്തിനുമുമ്പ് തോടുകള്‍ അടയാതിരിക്കാന്‍ ബോക്‌സ് കൾവർട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി ദേശീയപാത അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതിൽ അനുകൂല തീരുമാനം ഇല്ലാതായതോടെ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകി. എന്നാല്‍ ദേശീയപാത അധികൃതര്‍ വെള്ളം ഒഴുകിപ്പോകാൻ ബോക്‌സ് കൾവർട്ട് അനുവദിച്ചത് മറ്റൊരു സ്ഥലത്താണ്.

മഴക്കാലമായാൽ നീരൊഴുക്ക് തടസപ്പെട്ട് ഈ പ്രദേശം മുഴുവന്‍ കടുത്ത വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും മുന്നോട്ടുവന്നിട്ടുണ്ട്.