വൈക്കോൽകൂനയ്ക്കു തീപിടിച്ചു
Wednesday, May 1, 2024 1:51 AM IST
അവണൂർ: തെക്കുമുറിയിൽ കൊട്ടിലങ്ങിൽ ധർമജന്‍റെ തൊഴുത്തിനു മുകളിൽ സൂക്ഷിച്ച വൈക്കോൽകൂനയ്ക്കു തീപിടിച്ചു. ഇന്നലെ രണ്ടരയോടെയാണു സംഭവം. കാരണം വ്യക്തമല്ല.

തൃശൂർ അഗ്നിശമനസേനാ വിഭാഗത്തിൽനിന്ന് രണ്ടു യൂണിറ്റും വടക്കാഞ്ചേരിയിൽനിന്ന് ഒരു യൂണിറ്റും എത്തി മൂന്നുമണിക്കൂർ ശ്രമിച്ചാണു തീയണച്ചത്. സമീപത്തെ വീടുകളിലേക്കു പടരാതിരിക്കാൻ നാട്ടുകാർ മുൻകരുതലെടുത്തു. തൊഴുത്തിലുണ്ടായിരുന്ന മൂന്നു പശുക്കളെയും രണ്ട് ആടുകളെയും ഉടമയും ഭാര്യയും ചേർന്നു രക്ഷിച്ചു.

തൊട്ടടുത്തുള്ള പറന്പിലെ മരംവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നതിനാൽ ഈ ഭാഗത്തേക്കുള്ള വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടിരുന്നു. അതിനാൽ സമീപത്തെ വീടുകളിൽനിന്ന് വെള്ളം പന്പുചെയ്യാൻ ആദ്യം സാധിച്ചില്ല. മുന്നൂറോളം വൈക്കോൽകെട്ടുകൾ കത്തിനശിച്ചെന്നും ഇരുന്പുഷീറ്റുകൊണ്ടുള്ള മേൽക്കൂരയ്ക്കു നാശമുണ്ടായെന്നും ഉടമ പറഞ്ഞു. തൃശൂർ സ്റ്റേഷൻ അസിസ്റ്റന്‍റ് ഓഫീസർ ബി. ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കുന്നതിനു നേതൃത്വം നൽകി.