സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിൽ പ്രതിസന്ധി
Saturday, May 18, 2024 1:39 AM IST
പുത്തൂർ: തൃശൂർ മൃഗശാലയിൽ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് പക്ഷി - മൃഗാദികളെ മാറ്റുന്നതിൽ പ്രതിസന്ധി തുടരുന്നു. നേരത്തെ തൃശൂർ മൃഗശാലയിൽ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ പക്ഷികളിൽ കനത്ത വേനൽചൂടിൽ ചത്തതിനെ തുടർന്നാണ് പക്ഷി - മൃഗാദികളെ മാറ്റുന്നത് നിർത്തിവെച്ചത്.

മേയ് മാസത്തിനുള്ളിൽ തൃശൂർ മൃഗശാലയിൽ നിന്ന് പക്ഷി -മൃഗാദികളെ പൂർണമായും മാറ്റാനാണ് ജനുവരിയിൽ മന്ത്രി കെ.രാജന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതെങ്കിലും പക്ഷി - മൃഗാദികളുടെ മാറ്റം ഇനിയും നീണ്ടു പോകാനാണ് സാധ്യത.

സംഭവത്തെ തുടർന്ന് സുവോളജിക്കൽ പാർക്കിൽ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെനാവശ്യം ഉയർന്നിരുന്നു. നിലവിൽ മണ്ണുത്തി വെറ്ററിനറി കോളജിൽ നിന്നുള്ള ഡോക്ടർമാർക്കാണ് ചുമതല. സുവോളജിക്കൽ പാർക്കിൽ സ്ഥിരമായി ഡോക്ടർമാരെ നിയമിക്കുന്നതിന്‍റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കാനാണ് നീക്കം. നാല് കടുവകളും പുലിക്കുട്ടിയും സുവോളജിക്കൽ പാർക്കിലെ ഐസലേഷൻ കൂട്ടിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്. ഇതിൽ കടുവകളുടെയും പുലിക്കുട്ടിക്കുട്ടിയുടെ നിരീക്ഷണക്കാലാവധി പൂർത്തിയായെങ്കിലും സുവോളജിക്കൽ പാർക്കിൽ ഇവയ്ക്കായി നിശ്ചയിച്ചിട്ടുള്ള ആവാസ ഇടത്തിലേക്ക് മാറ്റുന്നതിൽ തീരുമാനമായിട്ടില്ല.