ഇന്ന് ലോക നഴ്സസ് ദിനം; കിടപ്പുരോഗികളെ പരിചരിച്ച് ശ്രീജ
Sunday, May 12, 2024 6:17 AM IST
വടക്കഞ്ചേരി: കിടപ്പു രോഗികൾക്കൊപ്പമാണ് ശ്രീജ എന്ന പാലിയേറ്റീവ് കെയർ നഴ്സിന്‍റെ ജീവിതം. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം മാറ്റിവച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്കൊപ്പമാണ് പകലന്തിയാവോളം. വടക്കഞ്ചേരി പഞ്ചായത്തിലെ ഏക പാലിയേറ്റീവ് കെയർ നഴ്സാണ് ഇവർ. രോഗികളുള്ള വീടുകളിലെത്തി അവർക്കുവേണ്ടതെല്ലാം തന്നാലാകും വിധം ചെയ്തുകൊടുക്കും. ഇതിന് സമയനഷ്ടമോ പ്രതിഫലത്തിന്‍റെ കനമോ ഇവർ നോക്കാറില്ല. ഡ്രൈവറായ ഭർത്താവ് മനോജും പ്ലസ് ടു ക്കാരി മകളും ശ്രീജയുടെ സേവന താത്പര്യങ്ങൾക്കെല്ലാം സർവ പിന്തുണയുമായുണ്ട്.

മാറാരോഗങ്ങൾ പിടിപ്പെട്ട് ഒറ്റപ്പെടുന്നവരെ ചേർത്തുപിടിച്ച് ജീവിത സായാഹ്നത്തിൽ സാന്ത്വനത്തിന്‍റെ തലോടലേകാൻ ഇവർ ഓടി നടക്കുകയാണ്. അവരുടെ നിസഹായവസ്ഥയും പൂർത്തിയാക്കാനാകാത്ത വാക്കുകളും ദൈന്യതയുള്ള നോട്ടങ്ങളും ശ്രീജ തിരിച്ചറിയുന്നു.

സ്വന്തം മക്കളെപ്പോലെ, സഹോദരങ്ങളേപ്പോലെ മാതാപിതാക്കളെപ്പോലെ കൈയും മെയ്യും മറന്ന് പരിചരിക്കുകയാണ് ശ്രീജയും. രോഗികൾക്കായി ജീവിച്ച് കടന്നുപോയ ഫ്ലോറൻസ് നൈറ്റിംഗേലിന്‍റെ ജന്മദിനമായി നഴ്സസ് ദിനം ആഘോഷിക്കുമ്പോൾ ശ്രീജയെ പോലെയുള്ള നഴ്സുമാർക്ക് ഇന്നും വിശ്രമമില്ല. സഹായങ്ങൾക്കായുള്ള ഫോൺ കോളുകൾക്കു പിന്നാലെ തിരക്കിട്ട യാത്രകളിലാകും ഇവർ.

കിഡ്നി രോഗികളുടെ സ്ഥിതി ഏറെ വേദനിപ്പിക്കുന്നതാണെന്ന് ശ്രീജ പറയുന്നു. നാളെയെക്കുറിച്ച് മോഹങ്ങളില്ലാത്ത ജീവിതം. ഇന്നിന്‍റെ വേദനകൾ തന്നെ അവർക്ക് ധാരാളമാണ്.സന്തോഷങ്ങളില്ലാതെ ശോക മൂകമാകുന്ന വീടുകൾ. ഒന്നും പെട്ടെന്നൊന്നും മാഞ്ഞു പോകില്ല ഇത്തരം കാഴ്ചകൾ.

ഡയാലിസിസിനും മറ്റു ചികിത്സകൾക്കുമായി മാസത്തിൽ 20 ദിവസമെങ്കിലും ആശുപത്രിയിൽ പോകേണ്ടിവരുന്ന സ്ഥിതി. കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങൾ പറഞ്ഞറിയിക്കാനാകില്ലെന്ന് ശ്രീജ പറയുന്നു. സുമനസുകളുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്താലാണ് പലരും വാഹനം വാടകയ്ക്ക് വിളിച്ച് ആശുപത്രികളിൽ ഡയാലിസിസിന് പോകുന്നത്.

ഉറ്റവർ രോഗികളായി ചികിത്സിക്കാൻ വഴിയില്ലാതെ തകരുന്ന നിരവധി കുടുംബങ്ങൾ നമ്മുക്കു ചുറ്റുമുണ്ടെന്നും ശ്രീജ ഓർമപ്പെടുത്തുന്നു.

ഫ്രാൻസിസ് തയ്യൂർ