കക്കയം ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് സുരക്ഷയില്ല; പ്രതിഷേധവുമായി വി ഫാം
Friday, May 17, 2024 6:13 AM IST
പേരാന്പ്ര: കക്കയം ഡാം സൈറ്റും ഉരക്കുഴിയും കാണാനെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ തയാറാകാത്തതിൽ വി ഫാം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരേ പ്രക്ഷോഭത്തിനിറങ്ങാൻ മുതുകാട്ടിൽ ചേർന്ന സംഘടന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസവും വനം വകുപ്പിന്‍റെ ഇക്കോ ടൂറിസം കേന്ദ്രവുമാണ് കക്കയത്ത് പ്രവർത്തിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 20ന് ഉച്ചകഴിഞ്ഞ് ഈ പ്രദേശത്ത് ഇറങ്ങിയ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ എറണാകുളം സ്വദേശിയായ വിനോദ സഞ്ചാരിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. സഞ്ചാരിയുടെ ചികിത്സാ ചിലവ് പോലും നൽകാൻ അധികാരികൾ തയാറായില്ല.

പിന്നീട് മാർച്ച് അഞ്ചിന് ഏബ്രഹാം എന്ന കർഷകനെ കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തി. കർഷകരുടെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ ഉത്തരവ് ഇറങ്ങിയിട്ടും ഇന്നു വരെ ഉത്തരവ് നടപ്പിലാക്കാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.കക്കയത്തും കക്കയം ഡാം സൈറ്റ് ഭാഗത്തും ആനയും കാട്ടുപോത്തും അടങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്.

അധികൃതരുടെ നിസംഗതക്കെതിരേ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നു വി.ഫാം കോഴിക്കോട് ജില്ലാ നേതൃ യോഗം മുന്നറിയിപ്പ് നൽകി. തോമസ് വെളിയംകുളം അധ്യക്ഷത വഹിച്ചു. ജോയി കണ്ണഞ്ചിറ, അഡ്വ. സുമിൻ.എസ്. നെടുങ്ങാടൻ, രാജു പൈകയിൽ, സണ്ണി കൊമ്മറ്റം , ടോമി മുതുകാട്, തോമസ് പീറ്റർ, ടോമി പുത്തൻപുരയിൽ, ബോണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.