മുക്കം നഗരസഭയിൽ നാലുമാസമായി സെക്രട്ടറിയില്ല; പ്രവർത്തനം അവതാളത്തിൽ
Sunday, May 19, 2024 5:18 AM IST
മുക്കം: നഗരസഭയിൽ നാലുമാസമായി സെക്രട്ടറി ഇല്ലാത്തതുമൂലം പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിൽ. കഴിഞ്ഞ ജനുവരിയിൽ സ്ഥലം മാറിപ്പോയ സെക്രട്ടറിക്ക് പകരം ഉദ്യോഗസ്ഥൻ വരാത്തത് കാരണം തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

നിലവിലെ ഭരണസമിതി അധികാരം ഏറ്റെടുത്ത ശേഷം അഞ്ച് സെക്രട്ടറിമാരാണ് നഗരസഭയിൽ നിന്ന് സ്ഥലം മാറിപ്പോയത്. നഗരസഭ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുറവ് ഭരണ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.

മാസങ്ങളായി സെക്രട്ടറിയുടെ കസേര ഒഴിഞ്ഞു കിടക്കുന്നത് മൂലം ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ള വിതരണം കാര്യക്ഷമമായി നഗരസഭയിൽ നടക്കുന്നില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു.

പൊതുമരാമത്ത്, ആരോഗ്യ മേഖലയിൽ പല പദ്ധതികളും ഇനിയും നടപ്പിലാക്കാനുണ്ട്. മാലിന്യനിർമാർജന, മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ആരോപണം ഉയർന്നു. മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ടുള്ള കരാർ നടപടി പൂർത്തീകരിച്ചിട്ടില്ല.

ഒട്ടേറെ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പണം നൽകാനുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം നഗരസഭയില്‍ സെക്രട്ടറി ഇല്ലാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളും കുടിവെള്ള വിതരണവും കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു പറഞ്ഞു.

ഉദ്യോഗക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന നഗരസഭാ സെക്രട്ടറി ഫെബ്രുവരിയിലാണ് സ്ഥലം മാറിപ്പോയത്. മാര്‍ച്ച് പകുതിയോടെ നിലവില്‍ വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് പുതിയ സെക്രട്ടറിയുടെ നിയമനം വൈകുന്നത്. കുടിവെള്ള വിതരണത്തിനോ മാലിന്യ നിര്‍മാര്‍ജന പ്രവൃത്തികള്‍ക്കോ യാതൊരുവിധ പ്രതിസന്ധികളും നിലവില്‍ നഗരസഭ അഭിമുഖീകരിക്കുന്നില്ല.

ഏപ്രില്‍ ആദ്യവാരം മുതല്‍ നഗരസഭയിലെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വാഹനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. നഗരസഭയിലെ 350 ഓളം കുടുംബങ്ങള്‍ക്കായി പ്രതിദിനം 80,000 ലിറ്റര്‍ കുടിവെള്ളം ഇപ്പോള്‍ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.