ഓപ്പറേഷൻ ഡി ഹണ്ട്: പോലീസിന്‍റെ ലഹരി വേട്ട തുടരുന്നു
Friday, May 17, 2024 6:44 AM IST
കൽപ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള പോലീസിന്‍റെ "ഡി ഹണ്ട്’ ഓപ്പറേഷന്‍റെ ഭാഗമായി വയനാട് പോലീസിന്‍റെ ലഹരി വേട്ട തുടരുന്നു. മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം നടത്തിയ പരിശോധനയിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തു.

വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേരെയും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് ഒന്പത് പേരെയുമടക്കം 11 പേരെ പിടികൂടി. 15ന് വൈകുന്നേരത്തോടെ ബാവലിയിൽ നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ തിരുനെല്ലി പോലീസ് പിടികൂടുന്നത്.

ഇരുളം, മൂടക്കൊല്ലി, ആലിങ്ങൽ റിത്തിക്ക് റോഷൻ(22), ഇരുളം, മൂടക്കൊല്ലി, തങ്കയത്തുംകണ്ടി വീട്ടിൽ മുഹമ്മദ് യാസിർ(21) എന്നിവരെയാണ് എസ്ഐ എൻ. ദിജേഷിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. റിത്തിക്കിൽ നിന്ന് 163 ഗ്രാമും യാസിറിൽ നിന്ന് 233 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു.

കാപ്പുവയലിൽ വച്ച് കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് കാവുംമന്ദം, കക്കാടത്തുപറന്പിൽ, കെ.എസ്. സജിത്ത്(26)നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. എസ്ഐ ഇ.എസ്. പ്രസാദ് നേതൃത്വം നൽകി. ബത്തേരി പോലീസ് നടത്തിയ പരിശോധനയിൽ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം റോഡരികിൽ കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് മലപ്പുറം.

അങ്ങാടിപ്പുറം, മുരിങ്ങക്കോടൻ ജസീം(25)നെയാണ് എസ്ഐ ശശികുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. പാടിച്ചിറ, താണിക്കടവിൽ റോഡ് മാർജിനിൽ കഞ്ചാവ് നിറച്ച ബീഡി വലിച്ച ബംഗാൾ സ്വദേശിയെ പുൽപ്പള്ളി പോലീസ് പിടികൂടി. ബംഗാൾ സ്വദേശി ബീമു(23)വിനെയാണ് എസ്ഐ ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

നെല്ലിയന്പം കാവടം റോഡ് ജംഗ്ഷനിൽ കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് രണ്ട് പേരെ പനമരം പോലീസ് പിടികൂടി. നടവയൽ, നെല്ലിയന്പം, ഈങ്ങോലി, അബ്ദുൾ നാസർ(34), നടവയൽ, പറക്കാട്ടുവളപ്പിൽ മുഹമ്മദ് ജാഷിദ്(23) എന്നിവരെയാണ് പനമരം എസ്ഐ കെ. ദിദേശന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തോമാട്ടുച്ചാൽ, ഞാവലംക്കുന്ന് വച്ച് കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് അന്പലവയൽ പോലീസ് രണ്ട് യുവാക്കളെ പിടികൂടി. നെൻമേനി, പൂക്കോടൻ ഫാലിൽ(21), ബീനാച്ചി, ചെന്പൻ വീട്ടിൽ, മുഹമ്മദ് മിദിലാജ്(24) എന്നിവരെയാണ് എസ്ഐ വി.ഒ. മുകുന്ദന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

വെള്ളമുണ്ട, മംഗലശേരി റോഡരികിൽ കഞ്ചാവ് നിറച്ച സിഗരറ്റ് വലിച്ചതിന് പേരിയ, വെളുത്തോണ്ടി പി.വി. പ്രവീണ്‍(23)നെ വെള്ളമുണ്ട എസ്ഐ എം.കെ. സാദിറിന്‍റെ നേതൃത്വത്തിൽ പിടികൂടി. ചീരാൽ, നന്പ്യാർകുന്ന് ബസ് സ്റ്റോപ്പിനു സമീപം പബ്ലിക് റോഡരികിൽ കഞ്ചാവ് നിറച്ച ബീഡി വലിച്ച തമിഴ്നാട്, നീലഗിരി സ്വദേശി പി.ജി. ബിജു(44)വിനെ നൂൽപ്പുഴ പോലീസ് പിടികൂടി. എസ്ഐ പി.കെ. ബാലകൃഷ്ണൻ നേതൃത്വം നൽകി.