ദേശീയ ഡെങ്കിപ്പനി ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
Friday, May 17, 2024 6:44 AM IST
കൽപ്പറ്റ: ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു.

ഉറവിട നശീകരണമാണ് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള പ്രധാന മാർഗം. ആരോഗ്യവകുപ്പിനൊപ്പം മറ്റ് വകുപ്പുകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഉറവിട നശീകരണം ഉറപ്പുവരുത്തുമെന്ന് ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി ജേക്കബ് പറഞ്ഞു.

സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം എന്നതാണ് ദിനാചരണ സന്ദേശം. സാമൂഹിക ഉറവിട നശീകരണ കാന്പയിൻ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സേനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വെക്ടർ യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു ഡെങ്കിപ്പനി പ്രതിരോധ പരിശീലനവും നൽകി.

പരിപാടിയുടെ ഭാഗമായി ഒണ്ടയങ്ങാടിയിൽ കൊതുകുകളുടെ സാമൂഹിക ഉറവിട നശീകരണ കാന്പയിൻ ആരംഭിച്ചു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികളും സാമൂഹിക ഉറവിട നശീകരണ പരിപാടികളും സംഘടിപ്പിച്ചു.

മാനന്തവാടി ബയോവിൻ അഗ്രോ റിസർച്ച് സെന്‍ററിൽ നടന്ന പരിപാടിയിൽ റിസർച്ച് സെന്‍റ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അഡ്വ.ഫാ. ജോണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസർ ഇൻചാർജ് കെ.എച്ച്. സുലൈമാൻ, ജില്ലാ ആർസിഎച്ച് ഓഫീസർ ഇൻചാർജ് ഡോ. ജെറിൻ എസ്. ജെറോഡ്,

ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ജില്ലാ ലാബ് ഓഫീസർ എ.എൻ. ഷീബ, കുറുക്കൻമൂല കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെകടർ എൻ.കെ. സജേഷ്, ബയോവിൻ അഗ്രോ റിസർച്ച് ഫാക്ടറി മാനേജർ തേജസ് എന്നിവർ പ്രസംഗിച്ചു.