പ്രണയ വിവാഹം: വധുവിന്‍റെ വീട്ടിൽ "കൗണ്ടർ അറ്റാക്ക്; വരനെതിരേ കേസ്
Thursday, May 9, 2024 7:10 AM IST
പെരിങ്ങോം: പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തില്‍ തന്‍റെ മാതാപിതാക്കളെ വധുവിന്‍റെ ബന്ധുക്കൾ ആക്രമിച്ചതിനെതിരേ വരന്‍റെ പ്രത്യാക്രമണം. വധുവിന്‍റെ അമ്മയെ വരൻ ആക്രമിച്ചതായാണ് പരാതി.വധുവിന്‍റെ അമ്മ പേരൂലിലെ എ.സിന്ധുവിന്‍റെ പരാതിയില്‍ പേരൂല്‍ കിഴക്കേക്കരയിലെ അടുക്കാടന്‍ വീട്ടില്‍ കുട്ടാപ്പി(36)ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീട്ടില്‍ മാരകായുധവുമായി അതിക്രമിച്ച് കയറി തന്നെ പിടിച്ചു വലിക്കുകയും വസ്ത്രം കീറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സിന്ധു നൽകിയ പരാതിയിൽ പറയുന്നത്. കുട്ടാപ്പിയുടെ മാതാപിതാക്കളെ ഭര്‍ത്താവ് ഉപദ്രവിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം കുട്ടാപ്പിയുടെ അമ്മ എം.വി. ലീല (63)യുടെ പരാതിയില്‍ വധുവിന്‍റെ അച്ഛൻ പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്‍ (48), പെടച്ചി വീട്ടില്‍ വിനോദ് (45) കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു.

പ്രണയത്തിലായിരുന്ന പവിത്രന്‍റെ മകളും ലീലയുടെ മകന്‍ കുട്ടാപ്പിയും തമ്മില്‍ വിവാഹം കഴിച്ച വിരോധത്തില്‍ കുട്ടാപ്പിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഭർത്താവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ ലീലയുടെ തലയ്ക്ക് വെട്ടിപരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്.