പാനൂർ വിഷ്ണുപ്രിയ വധം: വിധി പറയുന്നത് നാളത്തേക്ക് മാറ്റി
Thursday, May 9, 2024 7:10 AM IST
തലശേരി: പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടിൽ വിനോദിന്‍റെ മകൾ വിഷ്ണുപ്രിയ (23) യെ ചുറ്റിക കൊണ്ട് തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിന്‍റെ വിധി നാളെ പറയും. ഇന്നലെ രാവിലെ പതിനൊന്നിന് തന്നെ കേസ് വിളിച്ച കോടതി വിധി പറയിൽ നാളത്തേക്ക് മാറ്റുകയായിരുന്നു.

കോടതിയിലെ പ്രതിക്കൂട്ടിൽ കയറിയ പ്രതി മാനന്തേരിയിലെ താഴെകളത്തിൽ എ. ശ്യാംജിത്ത് (25) കൈകൂപ്പി കണ്ണടച്ച് നിൽക്കുന്നതിനിടെയാണ് കേസ് പത്തിലേക്ക് മാറ്റിയതായി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എ.വി. മൃദുല അറിയിച്ചത്. വിഷ്ണു പ്രിയയുടെ ആൺസുഹൃത്തായിരുന്നു പ്രതി.

2022 ഒക്ടോബർ 22ന് ഉച്ചയക്ക് 12 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയത്. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമന്നൊണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിനു ശേഷം മണിക്കൂറുകൾക്കം പാനൂർ സിഐ ആസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയും 34 ദിവസം കൊണ്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

അറസ്റ്റിലായ അന്ന് മുതൽ പ്രതി റിമാൻഡിലാണ്. റെക്കോർഡ് വേഗതയിലാണ് കേസിന്‍റെ വിചാരണ പൂർത്തിയായത്. 102 രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 49 സാക്ഷികളെ വിസ്തരിച്ചു.

കൊലപാകത്തിന് ഉപയോഗിച്ച ആയുധങ്ങൾ, പ്രതിയുടെ ബൈക്ക്, സിസിടിവി ദൃശ്യങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി 40 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ ആണ് ഹാജരായി. പ്രതിക്ക് വേണ്ടി അഡ്വ. എസ്. പ്രവീൺ, അഡ്വ. അഭിലാഷ് എന്നിവരും ഹാജരായി.