സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞു, കേബിളിൽ കുടുങ്ങി യാത്രിക രക്ഷപ്പെട്ടു
Friday, May 10, 2024 1:34 AM IST
ഉളിക്കൽ:‌‌ സംരക്ഷണ ഭിത്തിയില്ലാത്ത കലുങ്കിൽ നിന്നു തോട്ടിലേക്ക് മറിഞ്ഞ സ്കൂട്ടർ യാത്രികയ്ക്ക് രക്ഷയായി കേബിൾ. സ്കൂട്ടർ താഴ്ചയിലേക്ക് വീണെങ്കിലും യാത്രിക തെറിച്ച് കേബിളിൽ കുടുങ്ങിയതിനാൽ താഴ്ചയിലേക്ക് പതിക്കാതെ രക്ഷപ്പെട്ടു.

അറബി ചപ്പുംകരി റോഡിലെ കലുങ്കിലാണ് നിയന്ത്രണം വിട്ട സ്കൂട്ടർ തോട്ടിലേക്ക് വീണത്. യാത്രക്കാരിയായ കൂറ്റംപ്ലാവിലെ ഷൈജുവിന്‍റെ മകൾ ആതിരയാണ് കേബളിൽ കുടങ്ങിക്കിടന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ വീട്ടുകാരാണ് കേബളിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയ ആതിരയെ രക്ഷപ്പെടുത്തിയത്.

കലുങ്കിന് സംരക്ഷണ ഭിത്തി നിർമിക്കാൻ പല തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംരക്ഷണ ഭിത്തിക്ക് പകരം മരക്കന്പുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ 100 കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാതയാണിത്.