കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
Tuesday, May 14, 2024 7:43 AM IST
എടക്കോം: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മഠംതട്ട്, ഞണ്ടമ്പലം, ആലത്തട്ട് പ്രദേശങ്ങളിൽ വ്യാപകമായി നാശനഷ്ടം ഉണ്ടായി. നിരവധി വീടുകൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. റബർ മരങ്ങളും വാഴകളും പ്ലാവുകളും കാറ്റിൽ കടപുഴകി വീണു. ഞണ്ടമ്പലം ജുമാഅത്ത് പള്ളിയുടെ മേൽക്കൂരയുടെ ഓടുകളും കാറ്റിൽ പറന്നുപോയി. മദ്രസയുടെ പഴയ ബ്ലോക്കിന്‍റെ മേൽക്കൂരയും തകർന്നു.

ചപ്പാരപ്പടവ്: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ കൂവേരിയിലെ രാജന്‍റെ ഏത്ത വാഴകൾ പൂർണമായും നിലംപൊത്തി. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് പൂർണമായും നശിച്ചത്. വേനലിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജലസേചനം നല്കി സംരക്ഷിച്ചു പോന്ന വാഴകളാണ് പൂർണമായും നശിച്ചത്.