ദൈവദാസി മദർ പേത്ര ദീനദാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു
Thursday, May 23, 2024 12:44 AM IST
പട്ടുവം: ദീനസേവന സഭയുടെ സ്ഥാപകയും, പ്രഥമ മദർ ജനറലുമായ ദൈവദാസി മദർ പേത്ര ദീനദാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു. ഇന്നലെ വൈകുന്നേരം പട്ടുവം ദീന സേവന സഭാ ആസ്ഥാനത്ത് നടന്ന കൃതജ്ഞതാ ദിവ്യബലിക്കും മറ്റ് സമാപനചടങ്ങുകൾക്കും കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതലയും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും നേതൃത്വം നൽകി.

2023 ജൂൺ 14ന് പ്രാരംഭം കുറിച്ച ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷത്തിനാണ് ഇന്നലെ സമാപനമായത്. ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലും സഭയുടെ മിഷൻ സംസ്ഥാനങ്ങളിലും വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നു. ശതാബ്ദി സമാപനത്തോടനുബന്ധിച്ച് ദീനസേവന സഭയുടെ വിവിധ മിഷൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സിസ്റ്റേഴ്സ് വ്യത്യസ്ത ഭാഷയിലൂടേയും സംസ്കാരത്തിലൂടെയും അവതരിപ്പിച്ച "പേത്ര ഫെസ്റ്റ്' എന്ന കലാസന്ധ്യയും ദൈവദാസി മദർ പേത്രയുടെ ജീവിത കഥ ആസ്പദമാക്കി എഴുത്തുകാരനും പ്രമുഖ നാടക പ്രവർത്തകനുമായ സന്തോഷ് ചടങ്ങിൽ സാക്ഷാത്കാരം നിർവഹിച്ച "മഹായാത്ര' എന്ന മൾട്ടി സ്റ്റേജ് ലൈറ്റ് ആൻഡ് സൗണ്ട് ഷോയും അരങ്ങേറി.

കുരിശിനെ മുറുകെപിടിച്ച ദീനദാസി:
മാർ ജോസഫ് പാംപ്ലാനി

കുരിശിനെ മുറുകെ പിടിച്ച ദീനദാസിയായിരുന്നു മദർ പേത്രയെന്ന് തലശേരി അതിരൂപത ആർച്ചബിഷപ് മാർ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു. കുരിശിൽ കിടക്കുന്ന ഈശോയുടെ മുഖമായിരുന്നു ഈ ഭൂമിയിലെ സഹിക്കുന്ന ഓരോ മനുഷ്യനും മദർ പേത്ര. വായിച്ചെടുത്ത സുവിശേഷത്തിന്‍റെ അന്തസത്ത അതിനേക്കാൾ സുന്ദരമായും ആഴത്തിലും അർഥപൂർണമായും സുവിശേഷത്തെ ഇന്നേവരെ ആർക്കും വ്യാഖ്യാനിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് മദർ പേത്രയുടെ മഹത്വം. ജാതിമത ഭേദമന്യേ എല്ലാ മനുഷ്യരിലും ഈശോയുടെ തിരുമുഖം കണ്ട് സുവിശേഷത്തെ തന്‍റെ കർമത്തിലൂടെ നടപ്പിലാക്കിയ മഹത് വ്യക്തിയായിരുന്നു മദർ പേത്ര. ഒരോ സങ്കടപ്പെടുത്തുന്ന മുഖത്തിനും ദൈവത്തിന് നമ്മോട് സംസാരിക്കാനുള്ള തിരുവചനങ്ങൾ രേഖപ്പെടുത്തിയ താളുകളാണ് മദർ പേത്രയുടെ ജീവിതമെന്നും മാർ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു.

മദർ പേത്ര ഒരു ദൈവിക വിസ്മയം : ബിഷപ് ഡോ. അലക്സ് വടക്കുംതല

ഒരു ദൈവിക വിസ്മയമായിരുന്നു ദൈവദാസി മദർ പേത്രയുടെ ജീവിതമെന്ന് കണ്ണൂർ ബിഷപ് അലക്സ് വടക്കുംതല അനുസ്മരിച്ചു. എല്ലാമെല്ലാം വിട്ടുപേക്ഷിച്ച് ആരോരുമില്ലാത്തവർക്ക് സർവവും സമർപ്പിച്ച ധന്യ ജീവിതം. ദരിദ്രർക്ക് പാർപ്പിടമായും, വസ്ത്രമായും, വിശക്കുന്നവർക്ക് ആഹാരമായും, കുടിനീരായും, അനാഥർക്ക് സംഗീതമായും, രോഗികൾക്ക് സാന്ത്വനമായും, അങ്ങനെ കാരുണ്യത്തിന്‍റെ വറ്റാത്ത ഉറവയായി ദീന സേവനത്തിന്‍റെ സ്രോതസായി ദീനരിലും, അഗതികളിലും, രോഗികളിലും മദർ പേത്ര ക്രിസ്തുവിനെ കണ്ടെത്തി. ഞാൻ കണ്ട രണ്ടാമത്തെ മദർ തെരേസയാണ് സിസ്റ്ററെന്ന് സുക്കോളച്ചൻ പറഞ്ഞിരുന്നുവെന്നതും ബിഷപ് അനുസ്മരിച്ചു.