കോളിളക്കമുണ്ടാക്കിയ കേസുകളില്‍ പ്രതികള്‍ കാണാമറയത്ത്
Monday, May 20, 2024 1:12 AM IST
കാസര്‍ഗോഡ്: ‘ഇതൊരു നാടന്‍ കൊലപാതകമാണ്. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. പരിസരത്തെവിടെയും സിസിടിവി കാമറയുമില്ല. അത് കേസന്വേഷണത്തെ ഏറെ ബാധിച്ചിട്ടുണ്ട്.'-പനയാല്‍ കാട്ടിയടുക്കത്തെ ദേവകി (68) വധക്കേസ് അന്വേഷണവേളയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകളാണിത്. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ കുറ്റകൃത്യം നടന്ന പ്രദേശത്തു നിന്നും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിൽ കേസുകള്‍ ഒരിക്കലും തെളിയില്ലെന്നാണോ ഇതിന്‍റെ അര്‍ത്ഥം? ഈയൊരു വിമര്‍ശനത്തെ ശരിവെയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ദേവകി വധക്കേസിന്‍റെ അന്വേഷണവും.

കൊലപാതകം നടന്ന് ഏഴുവര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം തന്നെ മൂന്നു പ്രമാദമായ കേസുകളിലാണ് പോലീസ് പ്രതികളെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പുന്നത്.

ദേവകി വധക്കേസില്‍
സംഭവിച്ചത്

2017 ജനുവരി 13 ന് വൈകുന്നേരമാണ് പള്ളിക്കര പഞ്ചായത്തിലെ പനയാല്‍ കാട്ടിയടുക്കത്തെ ദേവകി കൊല്ലപ്പെട്ടെന്ന വാര്‍ത്ത നാടിനെ നടുക്കിയത്. വീടിനകത്ത് കഴുത്തില്‍ അടിപാവാട കൊണ്ട് കുരുക്കിട്ട നിലയില്‍ ദേവകി നിലത്ത് മരിച്ച് കിടക്കുകയായിരുന്നു . വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ അയയില്‍ കിടക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ ദേവകിയുടെ മകന്‍ ശ്രീധരനായിരുന്നു മൃതദേഹം ആദ്യം കണ്ടത്.

പാതി തുറന്ന മുന്‍വാതിലിലൂടെ അകത്ത് കയറിയ ഇദ്ദേഹം അമ്മയ്ക്ക് പനിയോ മറ്റോ വന്നു കിടക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ നോക്കിയപ്പോഴാണ് ജീവനില്ലെന്നു തിരിച്ചറിഞ്ഞത്.

മക്കളെ അടക്കം സംശയം ഉള്ളവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ദേവകി സ്വന്തം വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിനെക്കുറിച്ച് നിയമസഭയിലും ചോദ്യമുയർന്നു. എന്നാല്‍ ഉടന്‍ പ്രതികളെ പിടികൂടുമെന്ന മറുപടി മാത്രമായിരുന്നു ബാക്കി.

ഭര്‍ത്താവ് പക്കീരന്‍റെ മരണശേഷമാണ് കൊല്ലപ്പെട്ട ദേവകി ഒറ്റമുറിവീട്ടില്‍ തനിച്ച് താമസിക്കാന്‍ തുടങ്ങിയത്. ലോക്കല്‍ പോലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയാനുതകുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല.

അന്നത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍റെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഇന്‍സ്പെക്ടറായിരുന്ന വി.കെ.വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് ആദ്യം അന്വേഷിച്ചത്. ശ്വാസംമുട്ടിച്ചാണ് ദേവകിയെ കൊന്നതെന്നാണ് മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. വായും മുഖവും പൊത്തിപ്പിടിച്ചാണ് ശ്വാസംമുട്ടിച്ചതെന്ന നിഗമനത്തിലായിരുന്നു പോലീസ്.

കൊലപാതകം നടത്തിയത് പരിചയമുള്ള ആളായിരിക്കാമെന്നും മരണം ഉറപ്പിക്കാനാകാം പിന്നീട് കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയിരിക്കുകയെന്നും സംശയിച്ചു. എന്നാല്‍ വീട്ടില്‍നിന്ന് ഒന്നും നഷ്ടപ്പെടാത്തതിനാല്‍ മോഷണശ്രമത്തിനുള്ള സാധ്യത പോലീസ് തള്ളി. മുന്‍വാതില്‍ തുറന്നുകിടന്നതിനാല്‍ പരിചയമുള്ള ആള്‍ക്ക് ദേവകി വാതില്‍ തുറന്നുകൊടുത്തതായിരിക്കാമെന്നുള്ള അനുമാനത്തില്‍ പരിചയക്കാരെ കേന്ദ്രീകരിച്ചായി പോലീസ് അന്വേഷണം.

അയല്‍ക്കാരെയും ബന്ധുക്കളെയും ഉള്‍പ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. അന്വേഷണം എങ്ങുമെത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ കര്‍മസമിതിയുണ്ടാക്കി പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ.എ.ശ്രീനിവാസിന്‍റെ മേല്‍നോട്ടത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. രണ്ടു ഡിവൈഎസ്പിമാര്‍ കൊലപാതകം നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്ത അന്വേഷണം നടത്തിയിട്ടും കേസിന്‍റെ ചുരുളഴിഞ്ഞില്ല.

ഉപ്പള കവര്‍ച്ചയിലും
അന്വേഷണം വഴിമുട്ടി

ഉപ്പള ടൗണില്‍ പട്ടാപ്പകല്‍ 50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാത്തത് പോലീസിന് ഏറെ നാണക്കേടുണ്ടാക്കി. മാര്‍ച്ച് 27ന് ഉച്ചയ്ക്കു രണ്ടോടെയാണ് ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന വാഹനത്തില്‍ നിന്നും 50 ലക്ഷം രൂപ കവര്‍ന്നത്.

അന്വേഷണത്തിന് കാസര്‍ഗോഡ് ഡിവൈഎസ്പി ഹരിപ്രസാദിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ ജില്ലാ പോലീസ് മേധാവി പി.ബിജോയ് നിയോഗിച്ചെങ്കിലും പ്രതികളെക്കുിച്ച് ചില സൂചനകള്‍ ലഭിച്ചതല്ലാതെ ഇവരെ പിടികൂടാനോ പണം കണ്ടെത്താനോ സാധിച്ചില്ല.

കവര്‍ച്ച സംഘത്തില്‍ മൂന്നുപേരാണുള്ളതെന്നും ഇവര്‍ തമിഴ്നാട്ടിലെ തിരുച്ചി സ്വദേശികളാണെന്നുമാണ് പോലീസിന്‍റെ നിഗമനം. പ്രതികള്‍ക്ക് കാസര്‍ഗോഡ് സ്വദേശിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.മാര്‍ച്ച് 27ന് ഉച്ചയ്ക്ക് രണ്ടോടെയാണ് ഉപ്പള ടൗണിലെ ആക്സിസ് ബാങ്ക് എടിഎം കൗണ്ടറില്‍ നിറയ്ക്കാനായി സെക്യൂരിറ്റി ഏജന്‍സി പണം കൊണ്ടുവന്നത്. 50 ലക്ഷം രൂപ വീതം അടങ്ങിയ രണ്ടു ബോക്സുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു ബോക്സിലുണ്ടായിരുന്ന 50 ലക്ഷം രൂപ സെക്യൂരിറ്റി ഏജന്‍സിക്കാര്‍ നിറയ്ക്കാന്‍ പോയപ്പോഴാണ് വാഹനത്തിന്‍റെ പിന്‍സീറ്റിലുണ്ടായിരുന്ന പണപ്പെട്ടി ഡോര്‍ ഗ്ലാസ് തകര്‍ത്ത് കവര്‍ന്നത്. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ബാഗുമായി കടന്നുകളയുന്ന ദൃശ്യം ലഭിച്ചിരുന്നു. പ്രതികള്‍ ഇതരസംസ്ഥാനക്കാരായതും ഇവരുടെ മുഖം വെളിവാകുന്ന ദൃശ്യങ്ങള്‍ ലഭിക്കാത്തതുമാണ് അന്വേഷണം വഴിമുട്ടാന്‍ കാരണമായത്.

കവര്‍ച്ച നടന്ന സമയം മുതല്‍ ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം, ബിയഡുക് സ്റ്റേഷനുകളിലെ പോലീസ് സംഘം കവര്‍ച്ചക്കാരനെ കണ്ടെത്താന്‍ ഉപ്പളയിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിക്കൊണ്ടിരിക്കവെയായിരുന്നു സംഘത്തിന്‍റെ രക്ഷപെടല്‍.

കാസര്‍ഗോഡ് റെയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറി രക്ഷപെട്ടതെന്നാണ് അനുമാനം. ഇവര്‍ക്ക് ടിക്കറ്റ് എടുത്തുനല്‍കിയത് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്. ഇത് ആരാണെന്ന കാര്യത്തിലും പോലീസിന് യാതൊരു അറിവുമില്ല.

കൂടാതെ അഞ്ചുകോടി രൂപയുമായി കടന്നുകളഞ്ഞ കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയും സിപിഎം നേതാവുമായ കെ.രതീശന്‍റെ അറസ്റ്റ് വൈകുന്നത് സഹകരണസംഘം ഇടപാടുകാരെ ഏറെ ആശങ്കയിലാഴ്ത്തുന്നു.

കൂടാതെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കേസിലും അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല