ബീച്ചിന്‍റെ ശുചിത്വം ഉറപ്പാക്കണം: കളക്ടര്‍
Friday, May 10, 2024 11:08 PM IST
കൊല്ലം: ബീച്ചിന്‍റെയും തുറമുഖത്തിന്‍റെ യും പരിസരപ്രദേശങ്ങളുടേയും ശുചിത്വപാലനം മഴക്കാലമുന്‍കരുതലിന്‍റെ ഭാഗമായി ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശം നല്‍കി.
വാടി-ബീച്ച് മേഖലയിലെ മാലിന്യപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യനീക്കത്തിന് കോര്‍പറേഷന്‍തല പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു.
വീടുകളില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം. പരിസരവും തുറമുഖവും അനുബന്ധമേഖലകളിലും മാലിന്യം വലിച്ചെറിയുന്നത് കര്‍ശനമായി തടയും. ഇതിനായി നിരീക്ഷണ സംവിധാനം കാമറകള്‍ സ്ഥാപിച്ച് ശക്തിപ്പെടുത്തണം. ഹാര്‍ബര്‍ എൻജിനീയറിംഗ് വിഭാഗം ഇതിനായി നടപടിയെടുക്കണം.

തദ്ദേശസ്ഥാപനം ഇടപെട്ട് മാലിന്യനിക്ഷേപസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. അജൈവമാലിന്യ നിക്ഷേപം പൂര്‍ണമായി ഒഴിവാക്കുന്നതിനാണ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടത്.
മാലിന്യം ശരിയായരീതിയില്‍ നീക്കുന്നതിന് ജനങ്ങളുടെസഹകരണം അനിവാര്യമാണ്.

യുവജനങ്ങളുടെ സഹകരണം തേടി പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ബോധവത്കരണം നടത്തും. മഴക്കാലത്ത് പകര്‍ച്ചരോഗ സാധ്യത കൂടുതലയാതിനാല്‍ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണം.

ഹാര്‍ബര്‍, ഫിഷറീസ്, കോര്‍പറേഷന്‍ എന്നിവ സംയുക്തമായി പരിശ്രമിച്ച് മഴയ്ക്കുമുന്നേ ശുചീകരണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.