ജീവിതത്തോ ട് പൊരുതുന്ന അമ്മയ്ക്ക് ശ്രീനാഥിന്‍റെ എപ്ലസ് വിജയം
Sunday, May 12, 2024 5:56 AM IST
ചാത്തന്നൂർ : ജീവിതത്തോട് പൊരുതി തോല്ക്കാൻ മനസില്ലാതെ, തളരാത്ത ഴാത്ത അമ്മയ്ക്ക് കൂട്ടാകാൻ എസ്.ശ്രീനാഥിന്‍റെവിജയതിളക്കം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടമാണ് അമ്മയ്ക്ക് ആഹ്ലാദം പകരുന്നത്. ജീവിത പ്രാരാബ്ധങ്ങളും പ്രതിസന്ധികളും മറന്ന് അമ്മയ്ക്ക് തണലാകാൻ ശ്രീനാഥിന്‍റെ മുന്നേറ്റം.

ചാത്തന്നൂർതാഴം ചരുവിള വീട്ടിൽ എസ്. ജിജിയെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് കല്യാണം കഴിച്ച് അയച്ചത് . ജീവിച്ചു കൊതി തീരും മുൻപ് ഭർത്താവ് ശ്രീധർ മരിക്കുകയും ജിജി പറക്കമുറ്റാത്ത മക്കളുമായി ചാത്തന്നൂരിലേക്ക് യാത്ര തിരിക്കുകയും ചെയ്തു .

താഴത്ത് ചേരിയിലെ ചരുവിള പുത്തൻ വീട്ടിൽ എത്തി കുടുംബവീട്ടിൽ അമ്മയ്ക്ക് ഒപ്പം താമസമാക്കിയ എസ്. ജിജി ചാത്തന്നൂരിലെ ബേക്കറി കടയിൽ ജോലി ചെയ്തു വരികയാണ്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ശ്രീനാഥും മൂത്ത സഹോദരിയും ചാത്തന്നൂർ എത്തുന്നത് .തമിഴ് അല്ലാതെ ഒരു ഭാഷയും വശമില്ലാത്ത ഇരുവരും മലയാളം എഴുതാനും വായിക്കാനും പഠിച്ചു കൊണ്ട് അമ്മയ്ക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ പട്ടിണിയോട് മല്ലിട്ട് പഠനം മാത്രം കൈമുതലാക്കി അമ്മയുടെ ബുദ്ധിമുട്ടിന് ഒപ്പം അമ്മയ്ക്ക് താങ്ങായി നിന്ന് ഇപ്പോൾ എസ്. ശ്രീനാഥ് പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അമ്മയുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നു നൽകി.

ജീവിതവിജയത്തിന്‍റെ മുതൽകൂട്ടാകുന്ന പത്താം ക്ലാസിൽ തിളക്കമാർന്ന വിജയമാണ് ശ്രീനാഥ് നേടിയിരിക്കുന്നത് .സഹോദരി എസ്.ശ്രീന പ്ലസ് ടു വിദ്യാർഥിനിയാണ്. ചാത്തന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് ശ്രീനാഥ് പഠിച്ചത് .

മലയാളത്തോടൊപ്പം തമിഴ് എഴുതാനും വായിക്കാനും അറിയാവുന്ന ശ്രീനാഥിന്‌ ഇപ്പോൾ ഹിന്ദിയും ഇംഗ്ളീഷും എല്ലാം വശമാണ് .പ്ലസ് ടുവിന് സയൻസ് എടുത്തു പഠിക്കണമെന്നാണ് ശ്രീനാഥിന്‍റെ ആഗ്രഹം.