പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെവിട്ടു
Tuesday, May 21, 2024 11:18 PM IST
ആലപ്പുഴ: മാതാവിനോടൊപ്പം കടയില്‍ സാധനം വാങ്ങാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ പീഡിപ്പിച്ചു എന്ന് ആരോപിച്ചു പട്ടണക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതി ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍ താന്നിക്കല്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ എന്ന സുനിലി(30)നെ ചേര്‍ത്തല പോക്‌സോ കോടതി വെറുതെവിട്ടു. ജസ്റ്റീസ് കെ.എം. വാണിയാണ് പ്രതിയെ വെറുെതെ വിട്ടുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചത്.

2022 ഓഗസ്റ്റ് 21ന് രാത്രി 8.30ന് അമ്മയോടൊപ്പം വീടിനടുത്തുള്ള കടയില്‍ പോയ പെണ്‍കുട്ടിയെ പ്രതി ഇടവഴിയിയില്‍ വച്ച് രണ്ടു പ്രാവശ്യം ഉപദ്രവിച്ചു എന്നും ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അസഭ്യം പറയുകയും കരണത്തടിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. എന്നാല്‍, ആ സമയത്ത് പരാതിക്കാര്‍ സംഭവസ്ഥലത്തുകുടി യാത്ര ചെയ്തതും പ്രതിയുടെ സ്ഥലത്തെ സാന്നിധ്യവും തെളിയിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി.

പരാതിക്കാര്‍ പോയി എന്നുപറയുന്ന കട എല്ലാ ദിവസവും എട്ടിന് അടയ്ക്കുന്ന വിവരം കൃത്യമായി നാട്ടുകാര്‍ക്കും പരാതിക്കാര്‍ക്കും അറിയാമെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ പ്രതിയോടുള്ള പരാതിക്കാരിയുടെ പിതാവിന് ശത്രുത ഉണ്ടായിരുന്നെന്ന പ്രതിഭാഗത്തിന്‍റെ വാദവും കോടതി അംഗീകരിച്ചു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി പ്രതിയെ വെറുതെവിട്ടത്. പ്രതിക്കുവേണ്ടി ജില്ലാ ചീഫ് ലീഗല്‍ എയ്ഡ് ഡിഫെന്‍സ് കൗണ്‍സില്‍ അഡ്വ. പി.പി. ബൈജു ഹാജരായി.