കരികനാൽ തോട് ശുചീകരിച്ച് നീരൊഴുക്ക് സാധ്യമാക്കണം
Friday, May 17, 2024 7:28 AM IST
തലയോലപ്പറമ്പ്: പുല്ലും പായലും ജലസസ്യങ്ങളും വളർന്നു തിങ്ങി നീരൊഴുക്കു നിലച്ച കരികനാൽ തോട് ശുചീകരിച്ച് നീരൊഴുക്കു ശക്തമാക്കണമെന്ന ആവശ്യം ശക്തമായി. മൂവാറ്റുപുഴയാറിനേയും കരിയാറിനേയും ബന്ധിപ്പിക്കുന്ന കരികനാൽതോട് തലയോലപ്പറമ്പിലെ പടിഞ്ഞാറൻ മേഖലയിലെ നെൽകൃഷിക്കും ഇടവിളകൾക്കും ശുദ്ധജലമെത്തിക്കുന്ന പ്രധാന ജലസ്രോതസാണ്.

പുല്ലും പായലും ആമ്പലടക്കമുള്ള ജലസസ്യങ്ങളും വളർന്നു നിറഞ്ഞതോടെ പാടശേഖരങ്ങളിൽ വെള്ളമെത്തുന്നില്ല. തോട്ടിലെ ജലം മലിനമായതോടെ പ്രദേശവാസികൾക്കു അലക്കാനോ കുളിക്കാനോ സാധിക്കുന്നില്ല. തോട്ടിലിറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞു തടിക്കുകയാണ്.

നീരൊഴുക്കു നിലച്ച തോട്ടിൽ കൊതുകുശല്യവും ഏറെയാണ്. തോടിന്‍റെ തെക്കുഭാഗത്തെ മൺവഴിയിൽ വിഷ പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. മഴയിൽ കുതിർന്ന മൺവഴിയിലൂടെ ഇരുചക്ര വാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത സാഹചര്യമാണ്.

മൂവാറ്റുപുഴയാറിൽ നിന്നാരംഭിച്ച് വടയാർ കോരിക്കൽ വഴി കരിയാറിൽ ചേരുന്ന കരികനാൽ ശുചീകരിച്ച് നീരൊഴുക്കു ശക്തമാക്കി പ്രദേശവാസികളെ മലിനീകരണ ഭീഷണിയിൽനിന്നു രക്ഷിക്കുന്നതിനും കാർഷിക മേഖലയിൽ ശുദ്ധജലം ഉറപ്പാക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.