വയോധികയ്ക്ക് സംരക്ഷണം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
Friday, May 10, 2024 3:59 AM IST
ഇടുക്കി: വാർധക്യത്തിൽ തന്നെ സംരക്ഷിക്കണമെന്ന ഉപാധിയിൽ 20 സെന്‍റ് സ്ഥലവും കെട്ടിടവും അഞ്ചു ലക്ഷം രൂപയും ചാരിറ്റബിൾ സൊസൈറ്റിക്ക് വിട്ടുകൊടുത്തിട്ടും തന്നെ സംരക്ഷിക്കാനോ കെട്ടിടവും സ്ഥലവും വിട്ടുനൽകാനോ സൊസൈറ്റി തയാറാവുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷനു മുന്നിൽ വയോധിക. സിവിൽ കോടതിയിൽ പരാതിക്കാരിക്ക് ജില്ലാ നിയമ സേവന അഥോറിറ്റി ആവശ്യമായ നിയമസഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.

സിവിൽ കോടതി മുഖാന്തിരം നീതി തേടാമെന്നും പരാതിക്കാരിയുടെ പൂർണസമ്മതം വാങ്ങിയശേഷം സാമൂഹിക നീതി വകുപ്പിന്‍റെ ഒരു സ്ഥാപനത്തിൽ പരാതിക്കാരിക്ക് സംരക്ഷണം നൽകണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിർദ്ദേശം നൽകി.

അയ്യപ്പൻ കോവിൽ സ്വദേശി അന്നമ്മ വർഗീസിന്‍റെ പരാതിയിലാണ് നടപടി. കോതമംഗലം ഊന്നുകല്ലിലുള്ള സ്ഥാപനത്തിനാണ് പരാതിക്കാരി സ്ഥലം നൽകിയതെന്നും ഇവർക്ക് നൽകിയ ഉറപ്പ് സ്ഥാപനം പാലിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ഇപ്പോൾ സൊസൈറ്റിക്ക് വൃദ്ധസദനം തുടങ്ങാൻ താൽപര്യമില്ല. പരാതിക്കാരി ഒറ്റയ്ക്കാണ് താമസമെന്നും സംരക്ഷണം ഉറപ്പുവരുത്തണമെന്നും കളക്ടർ കമ്മീഷനെ അറിയിച്ചു.

ജില്ലാ സാമൂഹികനീതി ഓഫീസറും ഇതേ വിവരം റിപ്പോർട്ട് ചെയ്തു. പരാതിക്കാരിയെ സംരക്ഷിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നും സാമൂഹികനീതി ഓഫീസർ കമ്മീഷനെ അറിയിച്ചു. കരാർ ലംഘനവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സിവിൽ കോടതിയെ സമീപിക്കാൻ കമ്മീഷൻ നിർദേശിച്ചത്.