പഴന്പള്ളിച്ചാൽ പരിശക്കല്ല് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം
Friday, May 10, 2024 3:59 AM IST
അടിമാലി: പഴന്പള്ളിച്ചാൽ പരിശക്കല്ല് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങി കാട്ടാന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ കൃഷിനാശം വരുത്തുന്നത് കുടുംബങ്ങളെ വലയ്ക്കുകയാണ്. മുന്പ് കാട്ടാനകൾ വീടുകൾ തകർത്തതിനൊപ്പം ആളുകൾക്കുനേരേയും ആക്രമണം നടത്തിയിട്ടുണ്ട്.

കാട്ടാന ആക്രമണത്തിൽ പല കർഷകരുടെയും കൃഷി നിലംപരിശായിക്കഴിഞ്ഞു. കാട്ടാന ആക്രമണത്തിൽ ഭയന്നാണ് ആളുകൾ കഴിഞ്ഞുകൂടുന്നത്. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് നിർമിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ഹാങ്ങ് ഫെൻസിംഗ് ഇനിയും വൈകാതെ യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ഉയരുന്നത്. നാലു കിലോമീറ്ററോളം ദൂരത്തിൽ ഹാങ്ങ് ഫെൻസിംഗ് നിർമിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.