കാപ്പ ചുമത്തിയ പ്രതി കഞ്ചാവുമായി പിടിയിലായി
Friday, May 10, 2024 3:59 AM IST
തൊടുപുഴ: കാപ്പ ചുമത്തിയ പ്രതി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായി. പാലാ പ്രവിത്താനം ഒരപുഴിക്കൽ അനിറ്റ് സിബിയെ (21) ആണ് ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അബ്ദുൾ വഹാബിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

കരിങ്കുന്നം കേന്ദ്രീകരിച്ച് കഞ്ചാവ് കൈമാറ്റം നടക്കുമെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കരിങ്കുന്നം ഒറ്റല്ലൂർ ഭാഗത്ത് എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് അനിറ്റ് പിടിയിലായത്.

ഏതാനും യുവാക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇയാൾ കഞ്ചാവുമായി എത്തിയത്. എക്സൈസ് സംഘത്തെ കണ്ട് ഇവർ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു. കഞ്ചാവ് വിൽപ്പന ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട അനിറ്റിനെതിരേ കോട്ടയം പോലീസ് കാപ്പ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൊടുപുഴ ഒറ്റല്ലൂരിൽ വച്ച് 1.200 കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ.സി. നെബു, ഷാജി ജയിംസ്, സിവിൽ എക്സൈസ് ഓഫീസർ ആർ. മണികണ്ഠൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.