ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി
Wednesday, May 22, 2024 10:35 PM IST
വാഴക്കുളം: പ്രൈവറ്റ് ബസ്‌സ്റ്റാൻഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റൗഷാൻ അലി ( സുഹൈൽ 22) നെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാഴക്കുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ആയുർവേദ ഡിസ്പെൻസറിക്ക് സമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ പുറമേയുള്ള കഴുക്കോലിലാണ് റൗഷാൻ അലിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ റൗഷാൻ അലിക്ക് ഫോണ്‍ വരികയും ഫോണിൽ സംസാരിച്ച് താമസസ്ഥലത്തുനിന്ന് പുറത്തുപോവുകയും ചെയ്തിരുന്നുവെന്നാണ് ഒപ്പം താമസിക്കുന്ന തൊഴിലാളികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇവർ തന്നെയാണ് പുലർച്ചെ റൗഷാനെമരിച്ച നിലയിൽ കണ്ടെത്തിയതും. അഞ്ച് മാസം മുൻപ് നിർമാണ തൊഴിലാളിയായാണ് റൗഷാൻ കേരളത്തിലെത്തുന്നത്.

വാഴക്കുളം പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.