ആക്രമണകാരിയായ തെരുവുനായയെ പിടികൂടി
Thursday, May 23, 2024 4:48 AM IST
കല്ലൂർക്കാട്: പഞ്ചായത്തിലെ പത്താംവാർഡിലെ ചാറ്റുപാറയിൽ രണ്ടുപേരെ കടിക്കുകയും നിരവധിപേരെ ആക്രമിക്കുകയും ചെയ്ത തെരുവുനായയെ പിടികൂടി. പഞ്ചായത്ത് പ്രസിഡന്‍റ് സുജിത്ത് ബേബി, പഞ്ചായത്തംഗങ്ങളായ എ.കെ. ജിബി, അനിൽ കെ. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ സേവ് ദ ആനിമൽസ് ഇടുക്കി ടീമാണ് ഇന്നലെ നായയെ പിടികൂടിയത്. കീർത്തിദാസ്, മഞ്ജു ഓമന എന്നിവരുൾപ്പെട്ട സംഘം അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നായയെ കീഴ്പ്പെടുത്തിയത്.

നായയെയും നാലു കുഞ്ഞുങ്ങളെയും കല്ലൂർക്കാട് മൃഗാശുപത്രിയിൽ എത്തിച്ച് നിരീക്ഷണത്തിനായി കൂട്ടിലാക്കി. ചാറ്റുപാറയിൽ കലുങ്കിനടിയിൽ പ്രസവിച്ചുകിടന്ന നായയാണ് ആക്രമണകാരിയായി മാറിയത്. നായയുടെ ഭീഷണി മൂലം തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ഡ്രൈഡേ ആചരണം നടത്തേണ്ട ശനിയാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല.