ജലജീവന്‍ മിഷൻ പദ്ധതി : കുടിവെള്ള പൈപ്പിട്ട് മൂടിയ ഭാഗത്ത് വാഹനങ്ങൾ താഴുന്നു
Thursday, May 23, 2024 4:48 AM IST
ആലുവ: ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ഇട്ടശേഷം റോഡ് ടാറ് ചെയ്യാത്തത് പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽ വാഹനങ്ങൾക്ക് കെണിയാകുന്നു. മണ്ണിട്ട് മൂടിയ റോഡരികിൽ ഭാരവണ്ടികളുടെ ചക്രങ്ങൾ താഴ്ന്ന് പോകുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ രാവിലെയും ഇത്തരത്തിൽ അപകടമുണ്ടായി.

ഏഴരയോടെ തടിയുമായി വന്ന പിക്കപ്പ് വാഹനം കുട്ടമശേരി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം താഴ്ന്ന് മറിഞ്ഞു. കുറെസമയം ഈ റൂട്ടിൽ ഗതാഗത സ്തംഭനം ഉണ്ടായി. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ തടികൾ മാറ്റി വാഹനം റോഡരികിലേക്ക് മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ചാലക്കൽ പകലമറ്റം മുതൽ തോട്ടുമുഖം വരെയുള്ള ഭാഗങ്ങളിലെ റോഡിന്‍റെ ഇരുവശങ്ങളിലുമാണ് റോഡരിക് കുഴിച്ച് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്. പൈപ്പിടൽ പൂർത്തിയാക്കി മണ്ണിട്ടുമൂടിയെങ്കിലും കനത്ത മഴ ആരംഭിച്ചതോടെ ഈ ഭാഗങ്ങളിലെല്ലാം വാഹനങ്ങൾ താഴുന്ന അവസ്ഥയാണ്.

റോഡിന് വീതി കുറഞ്ഞതോടെ വാഹനങ്ങൾക്ക് മതിയായ അകലവും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കാലവർഷം ആരംഭിച്ചതോടെ ടാറിംഗും അവതാളത്തിലായിരിക്കുകയാണ്.